ജില്ലയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി
Saturday, May 15, 2021 1:03 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ദൗര്‍ലഭ്യവും വെന്‍റിലേറ്ററുകളുടെ അപര്യാപ്തതയും പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പരിഭ്രാന്തി വേണ്ടെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല കൊറോണ കോര്‍ കമ്മറ്റി യോഗത്തിന് ശേഷം കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
16000 ത്തില്‍ അധികം കോവിഡ് ബാധിതരാണ് നിലവില്‍ ജില്ലയിലുള്ളത്. അതില്‍ 95 ശതമാനം ആളുകളും വീടുകളില്‍ കഴിയുകയാണ്. 682 പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതില്‍ തന്നെ ഓക്സിജന്‍ ആവശ്യമുള്ളവരുടെ എണ്ണം കുറവാണ്. ജില്ലയില്‍ പ്രതിദിനം 360 ഓക്‌സിജന്‍ സിലണ്ടറുകളാണ് ആവശ്യമുള്ളത്.
പുതിയ സിലിണ്ടറുകള്‍ക്കായി അഹമ്മദാബാദിലേക്ക് ഓര്‍ഡര്‍ കൊടുത്തെങ്കിലും അവ ലഭിക്കാന്‍ നാലാഴ്ച സമയമെടുക്കും. ഈ പ്രശ്നം നേരിടാനായാണ് ജില്ലാ കളക്ടര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഓക്സിജന്‍ ചലഞ്ച് നടത്തിയത്. ഇതിലൂടെ കഴിഞ്ഞ ദിവസം 150 ഓക്സിജന്‍ സിലിണ്ടറുകള്‍ ലഭിച്ചു. വീണ്ടും 150 സിലിണ്ടറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ലഭിക്കുന്ന സിലിണ്ടറുകള്‍ അഹമ്മദാബാദില്‍ നിന്നുള്ള പുതിയ സിലിണ്ടറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 147 ഓക്‌സിജന്‍ ബെഡ്ഡുകളാണുള്ളത്. ഇത് 1016 ആക്കാനായി ശ്രമിക്കുകയാണ്.
13 ലക്ഷത്തിലധികം ജനസംഖ്യയുള്ള ജില്ലയില്‍ നിലവില്‍ 3.3 ശതമാനം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി കഴിഞ്ഞു. 54 വെന്‍റിലേറ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏഴ് വെന്‍റിലേറ്ററുകളില്‍ മാത്രമാണ് നിലവില്‍ രോഗികളുള്ളതെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ ആദ്യവാരത്തോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച രോഗികളുടെ എണ്ണത്തിലേക്ക് മേയ് ആദ്യവാരത്തില്‍ തന്നെ കണക്കുകള്‍ ഉയര്‍ന്നപ്പോഴാണ് ലോക്ക്ഡൗണ്‍ ആവശ്യമായതെന്നും ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഈ കണക്ക് വലിയ തോതില്‍ കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തേതിനേക്കാള്‍ ജനങ്ങള്‍ ഇത്തവണ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവും പങ്കെടുത്തു.