മലബാറിലെ ട്രെയിൻ യാത്രാ ദുരിതം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം
1434964
Wednesday, July 10, 2024 8:29 AM IST
കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കുവാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം ഏകകണ്ഠമായി യോഗം പാസാക്കി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇടപെടണമെന്ന് ജില്ലയിലെ എംപിമാരായ കെ. സുധാക രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഡോ. വി. ശിവദാസൻ, പി. സന്തോഷ്കു മാർ, പാലക്കാട് ഡിവിഷൻ മാനേജർ എന്നിവരോടും ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു.ദിവസേന 55 ട്രെയിനുകൾ ഇരുവശത്തുമായി കണ്ണൂർ വഴി കടന്നു പോകുന്നുണ്ടെങ്കിലും യാത്രാ ആവശ്യങ്ങളുടെ 25 ശതമാനം പോലും പരിഹരിക്കാൻ ഇതുകൊണ്ട് സാധിക്കുന്നില്ല. റെയിൽവേയു ടെ തന്നെ ഒരു പഠനം വെളിപ്പെടുത്തുന്നത് അൺറിസർവ്ഡ് യാത്രക്കാർ കൂടുതൽ കേരളത്തിൽ യാത്ര ചെയ്യുന്നത് കണ്ണൂർ തിരൂർ റൂട്ടിലാണ്. കണ്ണൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്കും മംഗളൂരു ഭാഗത്തേയ്ക്കും യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ സാധിക്കില്ലയെന്നും പ്രമേയത്തിൽ പറഞ്ഞു.
വന്ദേ ഭാരത് സർവീസുകൾക്കു വേണ്ടി സാധാരണക്കാരായ യാത്രക്കാരുടെ ട്രെയിനുകൾ പിടിച്ചിടുന്ന തിലൂടെ വലിയ ദുരിതം ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ പറഞ്ഞു.
തെരുവുനായ ശല്യം: ഹൈക്കോടതിയെ സമീപിക്കും
അക്രമകാരികളായ തെരുവുനായയെ കൊല്ലുവാൻ അനുമതി ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുവാനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ റോഡ് മെയിന്റിനൻസ് ഫണ്ട് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിനായി ഒരു പ്രതിനിധി സംഘം തദ്ദേശ മന്ത്രിയുമായും ധനമന്ത്രിയുമായും കൂടി കാഴ്ച നടത്തു വാൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ തീരുമാനിച്ചു.
2024-25 വാർഷിക പദ്ധതികളിൽ സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.ജില്ലാ ആശുപത്രിയിൽ ഒരു ദിവസം എല്ലാ ഒപി കളിലുമായി വരുന്ന രോഗികളുടെ എണ്ണം മുവായിരത്തോളം ആയതിനാൽ രണ്ടോ മൂന്നോ ഡോക്ടർമാരെക്കൂടി നിയമിക്കുവാൻ ജില്ലാ പഞ്ചായത്തിന് അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
മലയോര മേഖലയിൽ ഡോക്ടർമാരുടെ ക്ഷാമം ഉണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ജില്ലാ മെഡിക്കൽ ഓഫീസിനോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ആരംഭിക്കുവാൻ പോകുന്ന ലേബർ ബാങ്ക് എന്ന മൊബൈൽ ആപ്പിന്റെ അവതരണവും നടന്നു. ഈ ആപ് ഉപയോഗിച്ച് ജില്ലയിലെ ജനങ്ങൾക്ക് വിവിധ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും.യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി. സരള, വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി , സെക്രട്ടറി ഇൻ ചാർജ് കെ.വി. മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.