ചെറുപുഴ: ജനജീവിതത്തിനു ഭീഷണിയായി മാറിയ രാജഗിരിയിലെ ക്വാറികളുടേയും ക്രഷറിന്റേയും പ്രവർത്തനം നിർത്തിവയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പുളിങ്ങോം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ക്വാറികളുടെ സമീപത്തു കൂട്ടിയിട്ടിരിക്കുന്ന മണ്ണുമല ശക്തമായ ജലപ്രവാഹത്തിൽ കുത്തിയൊഴുകാനുള്ള സാധ്യതയുണ്ട്. എല്ലാവർഷവും ഇവിടെ ശക്തമായ ജലപ്രവാഹം ഉണ്ടാകുന്ന പ്രദേശം കൂടിയാണ്.
എന്നിട്ടും യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രദേശത്തു മണ്ണുകൂട്ടിയിട്ടത് അധികൃതരുടെ മൗനാനുവാദത്തോടെയാണെന്നു യോഗം അഭിപ്രായപ്പെട്ടു.
ക്വാറിക്കെതിരേ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ അധ്യക്ഷത വഹിച്ചു. റോഷി ജോസ്, വേണുഗോപാൽ ചഞ്ചേരിയിൽ, പി. സുരേന്ദ്രൻ, എം.കെ. ബാലചന്ദ്രൻ, ജയിംസ് രാമത്തറ, മറിയാമ്മ അമ്പാട്ട്, ഉഷ മുരളി, ഷാന്റി ജോർജ്, മിഥിലാജ് പുളിങ്ങോം, ജോസ് വറവുങ്കൾ, സന്തോഷ് പുളിക്കൽ, സജി പൊടിമറ്റത്തിൽ, തങ്കച്ചൻ മുണ്ടമറ്റം, എൻ.എം. ഇബ്രാഹിം, സുമേഷ് എമ്പ്രയിൽ, സാബു ഇളംപുരയിടം എന്നിവർ പ്രസംഗിച്ചു.