കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തിൽ വലിയ വളർച്ച: ധനമന്ത്രി
Friday, May 26, 2023 12:56 AM IST
പയ്യന്നൂർ: മാർച്ചോടെ കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തിൽ 50 വർഷത്തിലെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2021 ൽ ഈ സർക്കാർ ചുമതല ഏൽക്കുമ്പോൾ കോവിഡിന്‍റെ സമയം, ആകെ ഒരു വർഷത്തെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു.
അതിൽ ഈ കഴിഞ്ഞ മാർച്ച്‌ ആയപ്പോൾ രണ്ടു വർഷം കൊണ്ട് 26,000 കോടി രൂപയുടെ വർധനവുണ്ടായതായി അദ്ദേഹം പറഞ്ഞു.പയ്യന്നൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര വിഹിതം 40,000 കോടി കുറവുള്ളപ്പോൾ നമ്മളെ ഏറ്റവും പ്രധാനമായും രക്ഷപ്പെടുത്തിയത് ആഭ്യന്തര വരുമാനം വർധിപ്പിച്ചതാണ്. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന് അർഹമായ നികുതി വരുമാനം നമ്മുക്ക് കിട്ടണം. കേന്ദ്രത്തിൽ നിന്ന് ഏറ്റവും കുറവ് നികുതി വിഹിതം കിട്ടുന്നത് കേരളത്തിനാണ്. ഇതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് കേന്ദ്ര ഗ്രാൻഡിൽ ഒൻപത് ശതമാനം കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ട്രഷറി ഡയറക്ടർ വി.സാജൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വത്സല, മുൻ എംഎൽഎ സി. കൃഷ്ണൻ, പയ്യന്നൂർ നഗരസഭ വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, ടി.വി. തിലകൻ എന്നിവർ പ്രസംഗിച്ചു.