ചെട്ടിയാംപറമ്പ്: ചെട്ടിയാംപറമ്പ് കഴിഞ്ഞദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും 25 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. ചെട്ടിയാമ്പറമ്പ് പൂക്കുണ്ട് നരിക്കടവ് മേഖലയിലാണ് ചുഴലിക്കാറ്റ് അടിച്ചത്.
അറക്കൽ ബിനു, പാലത്തിങ്കൽ തങ്കച്ചൻ, പുളിക്കൽ ശിവൻകുട്ടി, ഓമന, രമണി, ഉള്ളാഹയിൽ റെജി, റെക്കി, ചാത്തൻപാറ റെജി, മുഞ്ഞനാട്ട് ഷാജി, ബെന്നി, കുഞ്ഞുമോൻ, ചാത്തൻപാറ ജോണി, ചെറുശേരി റെജി, വാഴയിൽ സോജൻ തുടങ്ങിയവരുടെ കൃഷിയിടത്തിലെ റബർ, വാഴ, കമുക്, മരച്ചീനി തുടങ്ങിയ കാർഷിക വിളകളാണ് നശിച്ചത്.
കൃഷി നാശമുണ്ടായവർ ഉടൻ അക്ഷയ വഴി അപേഷ സമർപ്പിക്കണമെന്ന് കൃഷി ഒഫീസർ അറിയിച്ചു. രണ്ടാം വാർഡ് മെംബർ ലീലമാ ജോണി,കേളകം കൃഷി ഓഫീസർ കെ.ജി. സുനിൽ കൃഷി അസിസ്റ്റന്റ് രാജേഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.