പരീക്ഷാചൂട് അവസാനിച്ചു, ഇനി അവധിക്കാലം
Thursday, March 30, 2023 12:52 AM IST
കണ്ണൂര്‍: എസ്എസ്എൽസി പരീക്ഷാചൂട് അവസാനിച്ചു. അധികം കുഴപ്പിക്കാതെ അവസാന പരീക്ഷയും അവസാനിച്ചതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികൾ. ഇനി അവധിക്കാലമാണ്. എങ്കിലും കൂട്ടുകാരെ വിട്ടുപിരിയുന്നതിന്‍റെ സങ്കടം എല്ലാവർക്കും ഉണ്ട്. അവസാന പരീക്ഷ അവസാനിച്ചതോടെ ചായം പൂശിയും വസ്ത്രങ്ങളിൽ അഭിപ്രായങ്ങൾ കുറിച്ചും വിദ്യാർഥികൾ വീടുകളുലേക്ക് പിരിഞ്ഞു.

സ്കൂൾ ജീവിതം വല്ലാതെ മിസ് ചെയ്യുമെങ്കിലും വാട്സപ്പും ഇൻസ്റ്റാഗ്രമുമൊക്കെയുള്ളത് കൊണ്ട് സുഹൃദം കുറച്ചൂടെ സ്ട്രോംഗായി നിൽക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇനി രണ്ട് മാസക്കാലം വീട്ടിൽ നിന്ന് പഠിക്ക് പഠിക്ക് എന്ന വാക്ക് കേൾക്കണ്ടല്ലോയെന്ന ആശ്വാസവും ഇവർക്കുണ്ട്. പരീക്ഷ കഴിഞ്ഞതിന്‍റെ അമിതമായ ആഘോഷങ്ങള്‍ ഇക്കൊല്ലം എവിടെയും ഉണ്ടായിരുന്നില്ല.

കഴിഞ്ഞവര്‍ഷം സ്‌കൂളിലെ ശുചിമുറി തല്ലിതകര്‍ത്ത സംഭവം വരെ ഉണ്ടായിരുന്നു. ഇതു മുന്‍നിര്‍ത്തി ജില്ലാപഞ്ചായത്തും പോലിസും അക്രമസംഭവങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. സ്‌കൂളിലെ ഉപകരണങ്ങള്‍ നശിപ്പിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യാഖ്യാപകനും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായിരിക്കുമെന്നും അതിനാല്‍ മുഴുവന്‍ സകൂളുകളും ജാഗ്രതാ പാലിക്കണമെന്നുമ ജില്ലാപഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു. അതിനാൽ തന്നെ പരീക്ഷ കഴിഞ്ഞുള്ള കുട്ടികളുടെ ആഹ്ലാദം ഇത്തവണ അതിരുവിട്ടിട്ടില്ല.ജില്ലയില്‍ 35,285 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 17,332 പെണ്‍കുട്ടികളും 17,953 ആണ്‍കുട്ടികളുമാണ്.