ആലക്കോട്: നെല്ലിക്കുന്ന് വാർഡിലെ മേലാരംന്തട്ട്, മാന്തട്ട് പ്രദേശങ്ങളിൽ വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലം 15 ഏക്കറോളം സ്ഥലത്തെ റബർ, തെങ്ങ്, കമുക്, കശുമാവ് തുടങ്ങിയ കൃഷികൾ പൂർണമായും കത്തി നശിച്ചു. മണിക്കൂറുകളായി നാട്ടുകാരും തളിപ്പറമ്പ് ഫയർഫോഴ്സ്, ആലക്കോട് പോലീസ്, നടുവിൽ പഞ്ചായത്ത് മെംബർ രാജുമോൻ വിലങ്ങൂലിൽ, ആലക്കോട് പഞ്ചായത്ത് മെംബർ മാത്യു പുതിയേടത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും തീയണയ്ക്കൽ തുടരുകയാണ്.
പ്രദേശത്തെ കർഷകരായ കുരുവിക്കാട്ടു കുന്നേൽ ജോസഫ്, മാത്യു, ഷൈജു, ചെമ്പൻ മാക്കൽ സുര, കുന്നേൽ പാപ്പച്ചൻ, കെ. മോഹനൻ തുടങ്ങി നിരവധി ചെറുകിട കർഷകരുടെ കൃഷിയിടങ്ങൾ പൂർണമായും കത്തി നശിച്ചതിൽ ഉൾപ്പെടുന്നു. കാലങ്ങളായി വൈദ്യുതി ലൈൻ വലിച്ചുകെട്ടാത്തതിനാൽ ലൈനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഈ പ്രദേശങ്ങളിൽ നിത്യസംഭവളാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആറളം ഫാം: ആറളം ഫാമിൽ വൻ അഗ്നിബാധ. ബ്ലോക്ക് എട്ടിലെ 15 ഹെക്ടർ സ്ഥലം പൂർണമായും കത്തി നശിച്ചു. കശുമാവ്, തെങ്ങ്, കൊക്കൊ തുടങ്ങിയ കൃഷികൾ പൂർണമായും കത്തി നശിച്ചു. നഷ്ടം ഇനിയും കണക്കാക്കിയിട്ടില്ല. രാവിലെ ചെറുതായി കത്തിതുടങ്ങിയ തീ വളരെവേഗം ആളി പടരുകയായിരുന്നു. ശക്തമായ കാറ്റ് തീ എളുപ്പത്തിൽ ആളി പടരാൻ കാരണമായി.
ഇന്നലെ രാവിലെ മുതൽ വൈകുന്നേരം അഞ്ചു വരെ ഇരിട്ടി, പേരാവൂർ അഗ്നിരക്ഷാ പ്രവർത്തകർ, വർക്ക് ഷോപ്പിലെ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡ്സ്, മറ്റു തൊഴിലാളികൾ, നാട്ടുകാരും ചേർന്ന് ഏറെ ബുദ്ധിമുട്ടിയാണ് ഒരു പരിധി വരെ തീ നിയന്ത്രിക്കുവാൻ കഴിഞ്ഞത്. ഇനിയും പൂർണമായും കെട്ടടങ്ങാത്ത തീ മറ്റു ബ്ലോക്കുകളിലേക്കും പടരാതിരിക്കാൻ സെക്യൂരിറ്റി വർക്ക് ഷോപ്പ് ജീവനക്കാരും ടാങ്കറുകളിൽ വെള്ളവുമായി രാത്രിയിലും കാവൽ നിൽക്കുകയാണ്.
ഫയർഫോഴ്സും നാട്ടുകാരും ജീവനക്കാരും അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ചതു കൊണ്ടാ ണ് റബർ എസ്റ്റേറ്റിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞത്. തീപിടിത്തതിന് പിന്നിലെ അട്ടിമറിയെ ക്കുറിച്ച് പോലീസിൽ പരാതിപ്പെടുമെന്ന് ഫാം സെക്യൂരിറ്റി ഓഫീസർ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ ഫാം സൂപ്രണ്ട് എന്നിവരും ഒപ്പം ഉണ്ടാ യിരുന്നു.
മട്ടന്നൂർ: കഠിനമായ ചൂടിനു പിറകെ മട്ടന്നൂർ മേഖലയിൽ തീപിടിത്തവും വ്യാപകമാകുന്നു. ഞായറാഴ്ച രാത്രിയും ഇന്നു പുലർച്ചെയുമായി ഒൻപത് സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. കണ്ണൂർ വിമാനത്താവളത്തിന് കിൻഫ്ര ഏറ്റെടുത്തതുമായ ഏക്കർ കണക്കിന് സ്ഥലത്താണ് തീപിടി ത്തമുണ്ടായത്. കിൻഫ്രയുടെയും കിയാലിന്റേയും ഉടമസ്ഥയിൽ മട്ടന്നൂർ നാഗവളവിലുള്ള നാലിട ങ്ങളിലാണ് വ്യത്യസ്ത സമയങ്ങളിലായി തീപിടിത്തമുണ്ടായത്.
നാഗവളവിലും കൊതേരിയിലുമായി കിൻഫ്ര ഏറ്റെടുത്ത എട്ട് ഏക്കറിലും വിമാനത്താവളത്തിന് കിയാൽ നാഗവളവിൽ ഏറ്റെടുത്ത 13 ഏക്കർ സ്ഥലത്തുമാണ് തീപിടിച്ചത്. അടി കാടിന് തീപിടിച്ച തിനെ തുടർന്നു കശുമാവുകൾ ഉൾപ്പെടെ കത്തി നശിച്ചു. നരയമ്പാറയിൽ റോഡരുകിലെ ഉണങ്ങിയ പുല്ലിനും തീപിടിച്ചു. പത്തൊൻന്പതാം മൈലിലെ രാജീവന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലം, കണ്ണാടി വെളിച്ചത്തെ രമേശന്റെ ഉടമസ്ഥതയിലുള്ള വെള്ളിയാംപറമ്പിലെ സ്ഥലം, സന്തോഷിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കർ സ്ഥലത്തും തീപിടിച്ചു. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് വ്യത്യസ്ത സമയങ്ങളിലുണ്ടായ തീ കെടുത്തിയത്.