കണ്ണൂരിൽ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Tuesday, March 28, 2023 1:21 AM IST
കണ്ണൂർ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനു നേരെ പോലീസ് ജലപീരങ്കിപ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, വനിതാ പ്രവർത്തകർ ഉൾപ്പടെ 10 ഓളം പേർക്കു പരിക്കേറ്റു. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത്ത് കണ്ണന് തലയ്ക്ക് ലാത്തിയടിയേറ്റു.

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിൽ ഷമൽ, അനേഘ്, അജിൽ എന്നീ പോലീസുകാർക്കും പരിക്കേറ്റു. പോലീസ് മർദ്ദനത്തിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ടയർ കത്തിച്ച് റോഡിൽ ഇടുകയും ചെയ്തു. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്. കല്ലേറുമുണ്ടായിരുന്നു. മണിക്കൂറുകളോളമാണ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം യുദ്ധക്കളമായി മാറിയത്. സംഘർഷത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻവശം ചട്ടികച്ചവടം നടത്തുകയായിരുന്ന വടകരയിലെ കമലയുടെ പതിനഞ്ചോളം ചട്ടികളും തകർന്നു.

ഇന്നലെ രാവിലെ 11 ഓടെയാണ് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെ നേതൃത്വത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ നിന്ന് മാർച്ച് തുടങ്ങിയത്. മാർച്ച് പോസ്റ്റ് ഓഫീസിന് മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. തുടർന്ന്, സണ്ണി ജോസഫ് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇതിനിടെ സ്ത്രീകളെ ഉൾപ്പെടെ പോലീസ് തള്ളി മാറ്റാൻ ശ്രമിച്ചതിനെത്തുടർന്ന് സജീവ് ജോസഫ് എംഎൽഎ, മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൻമാർ പോലീസുമായി വാക്ക് തർക്കമുണ്ടായിരുന്നു. പ്രകോപന മുദ്രാവാക്യം വിളിച്ചു പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസ് ലാത്തിച്ചാർജിൽ റോഡിൽ വീണ പ്രവർത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. വനിതാ പ്രവർത്തകർക്കും ലാത്തി അടിയേറ്റു. സംഘർഷത്തിൽ സജീവ് ജോസഫ് എംഎൽഎയെയും ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിനെയും പോലീസ് കയ്യേറ്റം ചെയ്തതായി നേതാക്കൾ ആരോപിച്ചു.

25 പേർ അറസ്റ്റിൽ

സംഘർഷത്തിൽ നേതാക്കളടക്കം 25 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുദീപ് ജയിംസ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ,കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് എന്നിവരുൾപ്പെടെ 25 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മാർച്ചിൽ പങ്കെടുത്ത 26 പ്രവർത്തകരെയായിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ടൗൺ പോലീസ് സ്റ്റേഷനിൽ വച്ച് പോലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായും ആക്ഷേപമുണ്ട്.