ആനപ്പന്തി സഹകരണ ബാങ്ക് വോട്ടെടുപ്പിൽ കള്ളവോട്ട് ആരോപണം, പോലീസ് ലാത്തി വീശി
Sunday, March 26, 2023 7:02 AM IST
അങ്ങാടിക്കടവ്: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് വോട്ടെടുപ്പിൽ കള്ളവോട്ട് ആരോപണം സംബന്ധിച്ച് വാക്കേറ്റവും സംഘർഷവുമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു വച്ച് പോലീസിന് കൈമാറിയിട്ടും നടപടിയെടുക്കാത്തതിനെതുടർന്ന് യുഡിഎഫ് പ്രവർത്തകരും പോലീസും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് ലാത്തി ചാർജിൽ കലാശിച്ചത്.

ഇതിനിടെ കള്ളവോട്ട് ചെയ്യാനെത്തിയെന്ന് യുഡിഎഫ് ആരോപിച്ചയാൾ തലകറങ്ങി വീണു. ഇയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയെയും കൂട്ടി വാഹനത്തിൽ വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തടഞ്ഞുവയ്ക്കുകയും വാഹനത്തിന് കേടുപാട് വരുത്തിയതായും പരാതിയുണ്ട്. ഷീൻ ജോൺ തോട്ടത്തിലും അമ്മയും സഞ്ചരിച്ച വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്.

അക്രമം നടക്കുന്പോഴും കള്ളവോട്ടു ചെയ്യാൻ ആളുകളെത്തിയപ്പോഴും പോലീസ് കൈയും കെട്ടി നോക്കിനിൽക്കുകയാണെന്നും സിപിഎം അനുകൂല നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. പോലീസിന്‍റെ നിലപാടിനെ സ്ഥലത്തുണ്ടായിരുന്ന ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, സണ്ണി ജോസഫ് എന്നിവർ ചോദ്യം ചെയ്തു. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ പോലീസിലേൽപ്പിച്ചിട്ടും പോലീസ് പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും തലകറങ്ങി വീഴലും പോലീസ് വാഹനത്തിൽ സ്ഥലത്തു നിന്നു മാറ്റിയതും പോലീസിന്‍റെ സിപിഎം അനുകൂല നിലപാടിന്‍റെ തെളിവാണെന്ന് ഇരുവരും ആരോപിച്ചു. ഇതു സംബന്ധിച്ച് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറെ നേരം വാക്കേറ്റവുമുണ്ടായി.

രാവിലെ എട്ടു മുതൽ വൈകുന്നേരം നാലുവരെയായിരുന്നു പോളിംഗ് സമയമെങ്കിലും വൈകുന്നേരം നാലു കഴിഞ്ഞും ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. വൈകുന്നേരം നാലിനു മുന്പ് വോട്ട് ചെയ്യാനെത്തിയവർക്ക് ടോക്കൺ നൽകിയാണ് ഇവരെ വോട്ടു ചെയ്യിച്ചത്. വൈകുന്നേരം ആറോടെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. അതേസമയം പകൽ പൊരിയുന്ന വെയിലിൽ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നവരിൽ ചിലർ വെയിൽച്ചൂടിലെ കാത്തുനിൽപ്പിൽ മടുത്ത് വോട്ടു ചെയ്യാതെ മടങ്ങുകയും ചെയ്തു.