കള്ളവോട്ടിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു: ജയ്സൺ കാരക്കാട്ട്
Sunday, March 26, 2023 7:02 AM IST
അങ്ങാടിക്കടവ്: അധികാരത്തിന്‍റെ ബലത്തിൽ സിപിഎം റിട്ടേണിംഗ് ഓഫീസർ, പോളിംഗ് ഉദ്യോഗസ്ഥർ, പോലീസ് എന്നിവരെ വരുതിയിലാക്കി കള്ളവോട്ടുകൾ ചെയ്താണ് ജനകീയ സംരക്ഷണ സമിതി വിജയിച്ചതെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമൻ ജയ്സൺ കാരക്കാട്ട്. വ്യാജ തിരിച്ചറിയൽ കാർഡുകൾ നൽകി ബാങ്ക് മെന്പർമാരല്ലാത്തവരെ എത്തിച്ച് വ്യാപകമായി കള്ളവോട്ടുകൾ ചെയ്യിക്കുകയും യഥാർഥ വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ പോളിംഗ് സ്റ്റേഷന് പുറത്ത് മണിക്കൂറുകളോളം കാത്തു നിൽപ്പിക്കുകയുമായിരുന്നു.

യഥാർഥ വോട്ടർമാർ വോട്ടു ചെയ്യാനെത്തിയപ്പോൾ വോട്ടുകൾ ചെയ്തു കഴിഞ്ഞെന്ന് പറഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥർ ഇവരെ മടക്കി അയക്കുകയാണ് ചെയ്തത്. യുഡിഎഫ് ഏജന്‍റുമാർ കള്ളവോട്ട് സംബന്ധിച്ച് പരാതി നൽകിയപ്പോൾ റിട്ടേണിംഗ് ഓഫീസർ പരാതി സ്വീകരിക്കാൻ പോലും തയാറാകാതെ പോളിംഗ് സ്റ്റേഷനിലെ രണ്ടാം നിലയിലെ മുറിയിൽ മാറി നിൽക്കുകയായിരുന്നു. ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷകനായ അഭിഭാഷകനെയും സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി.

വോട്ടർമാർ വരുന്ന വാഹനങ്ങൾ അങ്ങാടിക്കടവിലെ സിപിഎം ഓഫീസിന്റെ മുൻപിലും മറ്റ് നിരവധി സ്ഥലങ്ങളിലും തടഞ്ഞുനിർത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും തിരിച്ചറിയൽ കാർഡുകൾ ബലമായി പിടിച്ചുപറിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ യുഡിഎഫ് പ്രവർത്തകർ പോലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ആസൂത്രിതമായ അട്ടിമറിക്ക് നേതൃത്വം നൽകിയ സഹകരണ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജയ്സൺ കാരക്കാട്ട് ആവശ്യപ്പെട്ടു.