സ്വകാര്യ മേഖലയിലെ ആദ്യ ചെറുകിട ജല വൈദ്യുത പദ്ധതി ഏഴാംകടവിൽ
Friday, March 24, 2023 12:50 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം കടവിൽ ജൂണിൽ പ്രവർത്തനം തുടങ്ങുക. ജില്ലയിലെ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുതി പദ്ധതി കൂടിയാണിത്. സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ നാല് എൻജിനിയറിംഗ് ബിരുദധാരികളാണ് സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ കീഴിൽ 350 കിലോവാട്ട് ചെറുകിട ജലവൈദ്യുതി പൂർത്തിയാക്കുന്നത്.
കെഎസ്ഇബിയുടെ നിയന്ത്രണത്തിൽ ബാരാപോളിൽ 15 മെഗാവാട്ടിന്‍റെ ജലവൈദ്യുത പദ്ധതി എട്ടു വർഷം മുന്പ് തുടങ്ങിയിരുന്നു.ഏഴാം കടവ് പദ്ധതി കൂടി പൂർത്തിയാവുന്നതോടെ രണ്ട് ചെറുകി ജലവൈദ്യുത നിലയമുള്ള പഞ്ചായത്തായി അയ്യൻകുന്ന് മാറും.
കർണാടകത്തിന്‍റെയും കേരളത്തിന്‍റെയും മലനിരകളിൽ നിന്നും ഉത്ഭവിച്ച് കുണ്ടൂർ പുഴ വഴി ബാരാപോൾ പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തെ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം ഒന്നും തന്നെ ഇല്ല. ബാരപോൾ മാതൃകയിൽ അണക്കെട്ടുകൾ ഒന്നും ഇല്ലാതെ മലനിരകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ ചെറിയ ചാലുകൾ വഴി പവർഹൗസിൽ എത്തിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ചതിന് ശേഷം വീണ്ടും പുഴയിലേക്ക് തന്നെ ഒഴുക്കി വിടുന്ന നിർമാണ രീതിയാണിവിടെ പൂർത്തിയായി വരുന്നത്. മൂന്ന് കോടിയോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഒരേക്കറിൽതാഴെ സ്ഥലം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. തടയണയുടേയും കനാലിന്‍റെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. ഫോർബേ ടാങ്കിന്‍റെയും പവർ ഹൗസിന്‍റെയും പ്രവൃത്തിയും പുരോഗമിക്കുകയാണ്. ജനറേറ്റർ സ്ഥാപിക്കുന്ന പ്രവൃത്തിയും ഉടൻ ആരംഭിക്കും. സർക്കാരിന്‍റെ 2012 ലെ ചെറുകിട ജലവൈദ്യുതി പദ്ധതി നയത്തിന്‍റെ സ്റ്റാർട്ട്അപ്പ് പദ്ധതി പ്രകാരം 2021 ഡിസംബറിലാണ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്.
എനർജി മാനേജ്‌മെന്‍റ് സെന്‍റർ, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 2022 ലാണ് നിർമാണ പ്രവൃത്തി തുടങ്ങിയത്.
സ്വകാര്യ സംരംഭകർ ഉത്പാദിപ്പിക്കുന്ന വൈദ്യുതി റഗുലേറ്ററി ബോർഡിന്‍റെ അനുമതിയോടെ കെഎസ്ഇബി തന്നെ യൂണിറ്റ് നിശ്ചിത വില കാണക്കാക്കി വാങ്ങും. ഇതിനുള്ള എൻഒസിയും ലഭിച്ചു. സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് സംരംഭകരായ വിജേഷ് സാം സനൂപ്, രോഹിത് ഗോവിന്ദൻ, ജിത്തു ജോർജ്, പി.ടി.മാത്യു എന്നിവരാണ് സംരംഭകർ.