ആനമതിൽ നിർമാണം മുടക്കിയവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: മാർ ജോസഫ് പാംപ്ലാനി
Friday, March 24, 2023 12:50 AM IST
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയാക്രമണത്തിൽ ഒരു മനുഷ്യജീവൻകൂടി പൊലിഞ്ഞത് അതീവ ദൗർഭാഗ്യവും ദുഃഖകരവുമാണെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ആനമതിൽ നിർമിച്ചിരുന്നെങ്കിൽ ജീവനുകൾ പൊലിയില്ലായിരുന്നു. ഈ സാഹചര്യത്തിൽ ആനമതിൽ നിർമാണം മു‌ടക്കിയവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്‍റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.

ആന മതിൽ നിർമാണം അട്ടിമറിച്ച ചീഫ് സെക്രട്ടറിയുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ധാർഷ്ട്യ നിലപാടിനു കാരണം സർക്കാരിന് ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നതാണ്. പാവപ്പെട്ട ആദിവാസികൾക്കു സുരക്ഷിത ജീവിതസാഹചര്യം ഉറപ്പാക്കാൻ ആന മതിൽ നിർമിക്കണമെന്ന് മുന്പുള്ള ഉദ്യോഗസ്ഥരും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിന് മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഇക്കാര്യം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ നിർദേശങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയും ഹൈക്കോടതിയിൽ ആനമതിലിനു വിരുദ്ധമായി ശിപാർശ ചെയ്യുകയുമാണ് ചീഫ് സെക്രട്ടറി ചെയ്തത്. ഇത് തിരുത്താൻ മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കിൽ പറക്കമുറ്റാത്ത രഘുവിന്‍റെ മൂന്നു മക്കൾ അനാഥരാകില്ലായിരുന്നു.

ബഫർസോൺ പ്രശ്നങ്ങളിലും മന്ത്രിമാരുടെ ഉത്തരവിനെ മറികടന്നുകൊണ്ട് ഉദ്യോഗസ്ഥരെടുക്കുന്ന തീരുമാനങ്ങൾ സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. നാലു വർഷം മുന്പ് മന്ത്രിയായിരുന്ന എ.കെ. ബാലൻ ഫാമിൽ പ്രഖ്യാപിച്ച ആനമതിൽ സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നെങ്കിൽ രഘു ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടില്ലായിരുന്നു. അന്ന് 22 കോടി രൂപയ്ക്ക് നടപ്പാകേണ്ടിയിരുന്ന ആന മതിലിന് ഇപ്പോൾ 53 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. സർക്കാരിനു നഷ്ടമാകുന്ന 31 കോടി രൂപയ്ക്കും നഷ്ടപ്പെട്ട ജീവനുകൾക്കും ആരാണ് മറുപടി പറയുകയെന്നും ആർച്ച് ബിഷപ് ചോദിച്ചു.

മനുഷ്യജീവനുകൾക്ക് കാട്ടുമൃഗങ്ങളുടെ വില പോലും നൽകാത്തത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. ആനമതിൽ നിർമാണം പൂർത്തിയാകുന്നതുവരെ സോളാർ തൂക്കുവേലിയെങ്കിലും സ്ഥാപിച്ച് ഇവിടുത്തുകാരുടെ ജീവന് സുരക്ഷയൊരുക്കാൻ സർക്കാർ തയാറാകണം. രാത്രികാലങ്ങളിൽ അപകടം പതിയിരിക്കുന്ന വഴികളിൽ ആനയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്ന വിധം വഴിവിളക്കുകൾ സ്ഥാപിക്കാനെങ്കിലും സർക്കാർ തയാറാകണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.

വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത പാസ്റ്ററൽ കോ -ഓർഡിനേറ്ററും കത്തോലിക്കാ കോൺഗ്രസ് ഡയറക്ടറുമായ ഫാ. ഫിലിപ്പ് കവിയിൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, അതിരൂപത ഡയറക്ടർ ഫാ. ജോബി ചെരുവിൽ, എടൂർ സെന്‍റ് മേരീസ് ഫൊറോനാ വികാരി ഫാ. തോമസ് വടക്കേമുറിയിൽ,

തലശേരി അതിരൂപത കുടുംബ കൂട്ടായ്മ പ്രസിഡന്‍റ് ഡോ. എം.ജെ.മാത്യു മണ്ഡപത്തിൽ. കത്തോലിക്കാ കോൺഗ്രസ് അതിരുപതാ ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ഇൻഫാം ജില്ലാ ജനറൽ സെക്രട്ടറി സണ്ണി തുണ്ടത്തിൽ, ടോമി ചക്കാലക്കുന്നേൽ, സെക്രട്ടറി സാജു തെക്കേക്കര എന്നിവരും ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.