കെ.ടി. ജലീലിനെ തുറുങ്കിലടയ്ക്കണം : കത്തോലിക്ക കോൺഗ്രസ്
Thursday, March 23, 2023 12:46 AM IST
പയ്യാവൂർ: കർഷകരുടെ കൂടെനിന്ന തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കു നേരെ വധഭീഷണി മുഴക്കിയ മുൻ സിമി പ്രവർത്തകനും നിലവിലെ എംഎൽഎയുമായ കെ. ടി. ജലീലിനെതിരെ രാജ്യദ്രോഹത്തിനും വധഭീഷണിക്കും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്‍റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറർ ഫിലിപ്പ് വെളിയത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സീറോ മലബാർ സഭയിലെ ഒരു മെത്രാൻ കൊല്ലപ്പെടും എന്ന് ദ്യോതിപ്പിക്കുന്ന പരസ്യപ്രസ്താവന നടത്തിയ ഇദ്ദേഹത്തെ തുറുങ്കിലടയ്ക്കാൻ ഭരണാധികാരികൾക്ക് ഉത്തരവാദിത്വമുണ്ട്. ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് കോടതിയോട് അഭ്യർഥിക്കുന്നു.
"ബിജെപി നൽകുന്ന റബറിന്‍റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ടു വേണ്ടേ?' എന്ന കെ. ടി. ജലീലിനെപ്പോലെ ഒരു എംഎൽഎയുടെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിൽ ഉളവാക്കുന്നതാണ്. എംഎൽഎ എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ചുകൊണ്ട് പരസ്യമായ കലാപാഹ്വാനമാണ് ഇദ്ദേഹം നടത്തുന്നത്.
റബറിന് 300 രൂപയാക്കണമെന്ന് ആഹ്വാനം ചെയ്ത ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ തലയ്ക്കാണോ ഇദ്ദേഹം വില പറയുന്നത്.
അദ്ദേഹത്തിന്‍റെ മുൻകാല സംഘടനാ പ്രവർത്തനം നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടതാണ് എന്നതുകൂടി പരിഗണിക്കുമ്പോൾ വിഷയത്തിന്‍റെ ഗൗരവം വർധിക്കുന്നു.
ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവരെയും ക്രൈസ്തവ മേലധ്യക്ഷൻമാരെയും സന്യസ്തരേയും വിശുദ്ധ കൂദാശകളെയും നിരന്തരം അപമാനിക്കാൻ ശ്രമിച്ചിട്ടുള്ള ഇദ്ദേഹം രാഷ്‌‌ട്രീയക്കാരൻ എന്ന മുഖം മൂടി അണിഞ്ഞ സാമൂഹ്യവിരുദ്ധനാണോ പലപ്പോഴും തോന്നിയിട്ടുള്ളതും ക്രൈസ ്തവ സംഘടനകൾ പലതവണ ഈ ആശങ്ക പങ്കുവച്ചിട്ടുള്ളതുമാണെന്നും പ്രസ്താവ നയി ൽ ചൂണ്ടിക്കാട്ടി.