ആന പ്രതിരോധ മതില്‍ നിര്‍മാണം; വകുപ്പുകളുടെ ഏകോപനത്തിന് യോഗം വിളിക്കുമെന്ന് സ്പീക്കർ
Tuesday, March 21, 2023 12:47 AM IST
ആറളം: ആറളത്ത് ആന പ്രതിരോധ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം സഭാ സമ്മേളനക്കാലയളവില്‍ വിളിച്ചുചേര്‍ക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ഭാവിയില്‍ വന്യജീവി ആക്രമണത്തില്‍ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള ഊർജിത ശ്രമങ്ങള്‍ക്കായി വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും സ്പീക്കര്‍ പറഞ്ഞു. ആറളം ഫാമിലും സമീപ പ്രദേശങ്ങളിലും വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികളെ സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.
ആന പ്രതിരോധ മതില്‍ പണിയുന്നതിനായുള്ള ബാക്കി തുക അനുവദിക്കുന്നതിനായി നാളെ സ്പെ ഷല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ചേരുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാ ല്‍ യോഗത്തെ അറിയിച്ചു. ആന പ്രതിരോധമതില്‍ പണിയുന്നതിനായി 53,23,40,000 രൂപയാണ് അനുവദിച്ചത്. ഇതിൽ 22 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായും ധനമന്ത്രി അറിയിച്ചു.
നഷ്ടപരിഹാരം നല്‍കുന്നതിനു പുറമെ താത്കാലിക ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും, കാട്ടാന ആക്രമണത്തില്‍ മരിച്ച രഘുവിന്‍റെ മകളുടെ പഠനം ട്രൈബല്‍ വകുപ്പ് ഏറ്റെടുക്കണമെന്നും സ്പീക്കര്‍ നിർദേശിച്ചു. ആറളം മേഖലയില്‍ ഭാവിയില്‍ വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഊർജിത നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി അറിയിച്ചു.
യോഗത്തിൽ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, സണ്ണി ജോസഫ് എംഎല്‍എ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ ബെന്നിച്ചൻ തോമസ്, ഗംഗാസിംഗ്, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.