റേഞ്ചർക്കെതിരേ പ്രതിഷേധം
Tuesday, February 7, 2023 12:53 AM IST
ഇരിട്ടി: കൊട്ടിയൂർ പാലുകാച്ചിമലയിൽ പുലികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും മുൻകരുതലുകളെടുക്കാതെ പ്രദേശവാസികളെ അധിക്ഷേപിക്കുന്ന രീതിയിൽ പ്രതികരിച്ച കൊട്ടിയൂർ റേഞ്ചർക്കെതിരേ പ്രതിഷേധം. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാകത്തിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ആറളം വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു.
പ്രദേശവാസിയുടെ പറമ്പിൽ കെട്ടിയ പശുവിനെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് വളർത്തുമൃഗങ്ങളെ കെട്ടുന്നതാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങാൻ കാരണമെന്നാണ് റേഞ്ചർ പ്രതികരിച്ചത്. പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കണമെന്നും വിവാദ പ്രസ്താവന നടത്തിയ റേഞ്ചർക്കെതിരെ നടപടിയെടുക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
എന്നാൽ, പുലിയെ കണ്ടെത്തിയ സ്ഥലം ആറളം റേഞ്ചിന്‍റെ പരിധിയിലല്ലെന്നും കൂട് വയ്ക്കുന്നതിനെ കുറിച്ച് ഡിഎഫ്ഒ ആണ് തീരുമാനമെടുക്കേണ്ടതെന്നും ആറളം വൈൽഡ് ലൈഫ് വാർഡൻ സന്തോഷ് പറഞ്ഞു. തുടർന്ന്, ജനപ്രതിനിധികൾ ഡിഎഫ്ഒയെയും ആവശ്യമറിയിച്ചു. ‌
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ഷിജി പോട്ടയിൽ, ഉഷ അശോകൻ, ജീജ പാനികുളങ്ങര, അംഗങ്ങളായ പി.സി. തോമസ്, ബാബു മാങ്കോട്ടിൽ, ബാബു കാര്യവേലിൽ, ലൈസ തടത്തിൽ, ഷേർലി പടിയാനിക്കൽ, മിനി പൊട്ടങ്കൽ, ജോണി ആമക്കാട്ട് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.