കടകളിൽ വിലസുന്നു പുതുതട്ടിപ്പു വീരൻ
Tuesday, February 7, 2023 12:50 AM IST
ശ്രീകണ്ഠപുരം: കടകളിൽ പുതിയ തട്ടിപ്പുമായി വിരുതൻ വിലസുന്നു. കടകളിൽനിന്ന് സാധനങ്ങൾ വാങ്ങി ബില്ലടിക്കാൻ കൗണ്ടറിൽ ഏൽപിച്ച് തൊട്ടടുത്ത കടയിൽപോയി വാങ്ങി വച്ച സാധനമെടുത്തുവരാമെന്ന് വിശ്വസിപ്പിച്ച് പണം കടം വാങ്ങി മുങ്ങുന്ന തട്ടിപ്പുമായാണ് ഒരു വിരുതൻ കറങ്ങുന്നത്. ഞായറാഴ്ച വൈകുന്നേരം കണിയാർ വയലിലെ തുണിക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ വിരുതനാണ് കൗണ്ടറിലെ യുവതിയെ കബളിപ്പിച്ച് പണവുമായി മുങ്ങിയത്.
തുണിക്കടയിൽ കയറി 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങിയ ശേഷം കൗണ്ടറിലുള്ള യുവതിയോട് 2,000 രൂപയുടെ ചില്ലറ ആവശ്യപ്പട്ടു. 2,000 രൂപയ്ക്ക് ചില്ലറ നൽകിയ യുവതിയോട് വസ്ത്രങ്ങളുടെ വിലയോടൊപ്പം 2,000 രൂപ കൂട്ടിയാൽ മതിയെന്നും തൊട്ടടുത്ത കടയിൽ വാങ്ങിവച്ച സാധനങ്ങൾ എടുത്തുവരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു.
വസ്ത്രങ്ങൾ കൗണ്ടറിൽ തന്നെ വച്ച് പോയതിനാൽ യുവതിക്ക് സംശയമൊന്നും തോന്നിയില്ല. ഏറെ നേരം കാത്തിരുന്നിട്ടും ഇയാൾ തിരിച്ചെത്താതായതോടെയാണ് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. തുടർന്ന് വ്യാപാരികൾ നടത്തിയ അന്വേഷണത്തിൽ ഇയാൾ കണിയാർവയലിലെ പലചരക്ക് കടയിലും സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങി വച്ച ശേഷം സിഗരറ്റ് വാങ്ങി വലിച്ച ശേഷം സാധനത്തിന്‍റെ കൂടെ കൂട്ടിയാൽ മതിയെന്നും തൊട്ടടുത്ത കടയിൽ പോയി വരാമെന്നും പറഞ്ഞ് മുങ്ങുകയായിരുന്നു. സംഭവത്തിൽ തുണിക്കട ഉടമയുടെ പരാതിയിൽ ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. തുണിക്കടയിലെ സിസിടിവിയിൽ നിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം.