വയസ് 200; കുലുങ്ങാതെ, കൂസാതെ കണ്ണവം പഴയ പാലം
Tuesday, February 7, 2023 12:50 AM IST
കൂത്തുപറമ്പ്: നിർമാണം കഴിഞ്ഞ് 200 വർഷമാകുന്പോഴും കുലുക്കമില്ലാത്ത കണ്ണവം പാലം പുതിയ നിർമിതികൾക്ക് പോലും വിസ്മയമാകുന്നു. കൂത്തുപറമ്പ്-മാനന്തവാടി റോഡിൽ കണ്ണവത്ത് 1823 ൽ അന്ന് ബ്രിട്ടീഷ് സൈന്യത്തിന്‍റെ എന്‍ജിനിയറിംഗ് വിഭാഗമായ മദ്രാസ് പയനിയേഴ്സാണ് ചെറിയ ആർച്ചുകളോടെയുള്ള കണ്ണവം പാലം നിർമിച്ചത്.

ഇതിലെ ശിലാഫലകത്തിലെ തീയതിയും രേഖകളുമല്ലാതെ വേറെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. നിരവധി പ്രകൃതി ദുരന്തങ്ങളും വെള്ളപ്പൊക്കവും അതിജീവിച്ച് കുലുങ്ങാതെ നിൽക്കുകയാണ് പാലം. ഇന്ന് കോൺക്രീറ്റ് പാലങ്ങൾ പലതും നിർമാണ ഘട്ടത്തിൽ പോലും തകർന്ന് വീഴുമ്പോഴും കരിങ്കലും ചെങ്കല്ലും കുമ്മായവും ഉപയോഗിച്ച് നിർമിച്ച ഈ പാലം യാതൊരുവിധ കേടുപാടുകളും കൂടാതെ തലയുയർത്തി നിൽക്കുന്നു.

കണ്ണവം പഴയ പാലത്തിന്‍റെ 200-ാം വാർഷികം ആഘോഷിക്കുന്നതിനായി ഗാന്ധി സ്മാരക വായനശാലയുടെയും തൊടീക്കളം വി.പി. നാരായണ മാരാർ വായനശാലയുടെയും ആഭിമുഖ്യത്തിൽ സംഘാടക സമിതി രൂപീകരിച്ചു. പാലത്തിന്‍റെ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനാണ് നാട്ടുകാരുടെ തീരുമാനം.2002 ൽ തൊട്ടടുത്തു നിർമിച്ച പാലത്തിൽ കൂടിയാണ് ഇന്ന് വാഹനങ്ങൾ കടന്നു പോകുന്നത്.

പഴയ പാലം പൈതൃക സ്മാരകമായി നിലനിർത്തണമെന്നാണ് നാട്ടുകർ ആവശ്യപ്പെടുന്നത്. ഇതിന്‍റെ ഭാഗമായി ശുചീകരണ യജ്ഞം, വിളംബര ജാഥ, സ്നേഹദീപം തെളിയിക്കൽ, ചരിത്ര സെമിനാർ, സാമൂഹ്യ സാംസ്കാരിക രാഷ്‌ട്രീയ നേതൃസംഗമം, കലാകാരന്മാരുടെ കൂട്ടായ്മ, ഫോട്ടോഗ്രഫി മത്സരം, സംസ്കാരിക സമ്മേളനം, കലാപരിപാടികൾ തുടങ്ങി വൈവിധ്യങ്ങളായ ആഘോഷങ്ങൾ നടത്തും. കണ്ണവം ഗാന്ധി സ്മാരക വായനശാലയിൽ നടന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയൻ പാലക്കണ്ടി അധ്യക്ഷത വഹിച്ചു.