സഹ. ആശുപത്രി ചെയർമാനെ ഭീഷണിപ്പെടുത്തിയ ‌ എസിപിക്കെതിരേ കേസെടുക്കണം: മാർട്ടിൻ ജോർജ്‌
Monday, February 6, 2023 12:05 AM IST
കൂത്തുപറമ്പ്: പാനൂർ മേഖലയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘർഷത്തിന്‍റെ പേരിൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ കയറി ഡിസിസി ജനറൽ സെക്രട്ടറിയും ആശുപത്രി ചെയർമാനുമായ കെ.പി.സാജുവിനു നേരെ ഭീഷണി മുഴക്കിയ കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിനെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
അക്രമസംഭവങ്ങളിൽ പ്രതിയല്ലാത്ത സാജുവിനെ ആശുപത്രി ജീവനക്കാരുടെ യോഗം നടക്കവേയാണ് യോഗഹാളിൽ കയറി എസിപി ഭീഷണിപ്പെടുത്തുകയും കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുകയുമായിരുന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മുഴുവൻ ബിജെപി ക്കാരായ പ്രതികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അക്രമങ്ങളിൽ ഉൾപ്പെട്ട ബിജെപി പ്രവർത്തകരെ പിടികൂടാതെ ഭരണകക്ഷി നേതാക്കളുടെ താത്പര്യാർഥം കോൺഗ്രസ് നേതാക്കളോട് കുതിര കയറാൻ വന്നാൽ അതംഗീകരിച്ചു കൊടുക്കില്ല.
പൊതുപ്രവർത്തകരോടുള്ള ഈ പോലീസുദ്യോഗസ്ഥന്‍റെ മോശം സമീപനം ഇതിനു മുമ്പും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സിപിഎം നേതാക്കളുടെ വിനീതവിധേയനായി കാക്കിയണിഞ്ഞ് യൂണിഫോമിന്‍റെ മാന്യത കൈവിട്ട് പ്രവർത്തിക്കുന്ന എസിപി യെ നിലയ്ക്കു നിർത്താൻ മേലധികാരികൾ തയാറാകണം.
എസിപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നാലിന് കൂത്തുപറമ്പ് നിയോജക മണ്ഡലം
കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് എസിപി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.