വന്യമൃഗാക്രമണം: കിഫ പ്രതിഷേധയോഗം നടത്തി
Monday, February 6, 2023 12:05 AM IST
കൊട്ടിയൂർ: പാലുകാച്ചിയിൽ നടാൻകണ്ടത്തിൽ കുഞ്ഞുമോന്‍റെ പശുക്കിടാവിനെ കടുവ കൊന്നു രണ്ടു നാൾ തുടർച്ചയായി ഭക്ഷിച്ചിട്ടും, വനവകുപ്പ് സ്ഥാപിച്ച കാമറയിൽ വന്യമൃഗത്തിന്‍റെ ചിത്രം പതിയാത്തതിൽ ദുരൂഹത ആരോപിച്ച് കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധയോഗം നടത്തി.
ഈ പ്രദേശങ്ങളിൽ സ്ഥിരമായി കടുവയുടെ സാന്നിധ്യം മനസിലായിട്ടും വളർത്തുമൃഗങ്ങളെ കൊന്നു തിന്നിട്ടും വനം വകുപ്പ് നിരുത്തരവാദമായ പതിവ് പ്രഹസനങ്ങൾ നടത്തുകയാണെന്ന് കിഫ കുറ്റപ്പെടുത്തി. വന്യമൃഗങ്ങളെ പിടികൂടാൻ നടപടികൽ സ്വീകരിക്കാതെ ബന്ധപ്പെട്ടവർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് പ്രതിഷേധ യോഗത്തിൽ കിഫ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് വിൽസൻ വടക്കയിൽപറഞ്ഞു.
വനം വകുപ്പിന്‍റെ കാമറയിൽ പ്രദേശത്ത് ഭീതി വിതയ്ക്കുന്ന വന്യമൃഗത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നു പറയുന്നതിനു പിന്നിലും സംശയമുണ്ടെന്ന് ജില്ലാ കമ്മിറ്റിയംഗം റെജി കന്നു കുഴി പറഞ്ഞു.
വന്യജീവി കൊന്നു തിന്ന പശുക്കിടാവിന്‍റെ ഉടമയായ കർഷകന് നഷ്ടപരിഹാരം വാങ്ങിച്ചു കൊടുക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു കൊടുക്കാനും കിഫ തീരുമാനിച്ചു. കിഫ കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി ടി.ജെ. പോൾ, കമ്മിറ്റി അംഗങ്ങളായ ബൈജു ആമക്കാട്ട്, സിറിയക്ക് മണിയാക്കുപാറ, സിബി പെരിക്കാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.