ചെങ്കൽ ഖനനത്തിന് ജിയോളജി വകുപ്പ് പെർമിറ്റ് നൽകുന്നില്ല: ക്വാറി ഉടമകൾ
Thursday, February 2, 2023 12:38 AM IST
കണ്ണൂർ: ചെങ്കൽ ഖനനത്തിന് ജിയോളജി വകുപ്പ് പെർമിറ്റ് നൽകുന്നില്ലെന്ന് ക്വാറി ഉടമകൾ. അപേക്ഷ നൽകിയിട്ടും പെർമിറ്റ് നൽകാതെ അധികൃതർ വിവേചനം കാണിക്കുകയാണെന്നും ക്വാറി ഉടമകൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
120 അപേക്ഷകൾ കണ്ണൂരിൽ കെട്ടികിടക്കുകയാണ്. അശാസ്ത്രീയമായാണ് എന്‍വയോണ്‍മെന്‍റ് ക്ലിയറന്‍സ് നല്‍കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് ഓഫീസുള്ളത്. ജില്ലാ ഓഫിസില്‍ നിന്ന് അപേക്ഷ കൈമാറുന്നില്ലെന്നും അശാസ്ത്രീയമാണ് ഇപ്പോള്‍ പിഴ ഈടാക്കി കൊണ്ടിരിക്കുന്നത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ ഈടാക്കിയിട്ടും ഉടന്‍ വിട്ടുനൽ കാൻ തയാറാകുന്നില്ലെന്നും ഉടമകൾ ആരോപിച്ചു.



ചെങ്കല്‍ ഖനനത്തിനുള്ള പെര്‍മിറ്റ് സമയബന്ധിതമായി അനുവദിക്കുക, ഇസി സമ്പ്രദായം ചെങ്കല്ലിന് അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഫൈന്‍ സമ്പ്രദായം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ മാസം 30 മുതല്‍ സംസ്ഥാന വ്യാപകമായി ചെങ്കല്‍ പണ ഉടമകള്‍ ആരംഭിച്ച അനിശ്ചിത കാല സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്.
നേരത്തെ നടത്തിയ സമരത്തിലും പ്രശ്‌ന പരിഹാരമാവാത്തതിനെ തുടര്‍ന്നാണ് രണ്ടാഘട്ടമെന്ന നിലയില്‍ അനിശ്ചിതകാല പണിമുടക്കെന്ന് ക്വാറി ഉടമകൾ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് നാളെ മന്ത്രി തല ചര്‍ച്ച നടക്കാന്‍ സാധ്യതയുണ്ട്. പത്ര സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ, ജില്ലാ പ്രസിഡന്‍റ് എം.പി.മനോഹരന്‍, ജോസ് നടപ്പുറം, കെ.വി.കൃഷ്ണന്‍, പി.പ്രകാശന്‍ എന്നിവർ പങ്കെടുത്തു.