കണ്ണൂര്‍: സിപിഎമ്മും ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള അന്തര്‍ധാര ഇപ്പോഴും തുടരുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. റെയില്‍വേ ഭൂമി സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഒരുക്കിയ ഭൂസംരക്ഷണ ചങ്ങല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സിപിഎം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ബിജെപി ഭരണ കൂടത്തെ വിമര്ശിക്കുന്നതിനേക്കാളും കൂടുതല്‍ വിമര്‍ശിച്ചത് കോണ്‍ഗ്രസിനെയാണ്. ബിജെപിക്കാര്‍ സിപിഐ നേതാവിനെ അക്രമിച്ച കേസില്‍ കോടതിയില്‍ മൊഴിമാറ്റി ബിജെപിക്കാരെ കൊലപാതക ശ്രമകേസില്‍ നിന്നും രക്ഷിച്ച സംഭവത്തിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. സോണി സെബാസ്റ്റ്യന്‍,മേയർ ടി.ഒ.മോഹനൻ ,വി.എ. നാരായണൻ, സജീവ് മാറോളി, പി.ടി മാത്യു, കെ. പ്രമോദ്, കെ.സി. മുഹമ്മദ് ഫൈസൽ, റഷീദ് കവ്വായി, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, രജനി രാമാനന്ദ്, വി.വി പുരുഷോത്തമൻ , സുദീപ് ജയിംസ്, സുരേഷ് ബാബു എളയാവൂർ, സി.ടി.ഗിരിജ ,ടി. ജയകൃഷ്ണൻ, സി.വി. സന്തോഷ് , കൂക്കിരി രാജേഷ്,സുധീഷ് മുണ്ടേരി, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.