പതിമൂന്നുകാരിക്ക് പീഡനം; രാമന്തളി സ്വദേശിക്ക് മരണം വരെ തടവ്
Thursday, February 2, 2023 12:37 AM IST
തളിപ്പറമ്പ്: പതിമൂന്നുകാരിയെ നിരന്തരം പീഡനത്തിനിരയാക്കിയ പ്രതിക്ക് നാല് വകുപ്പുകളിലായി കഠിന ശിക്ഷ നൽകി കോടതി. രാമന്തളി സ്വദേശി ജോര്‍ജ് തയ്യില്‍ എന്ന ജോയി (61) യെയാണ് മരണം വരെ തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.
പീഡിപ്പിക്കപ്പെട്ടത് കുട്ടി ഏറ്റവും സുരക്ഷിതമായി കരുതുന്ന സ്വന്തം വീട്ടിൽ വച്ചുതന്നെയായത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറ്റ് വിവിധ വകുപ്പുകൾ പ്രകാരവും ശിക്ഷയുണ്ട്. ആദ്യശിക്ഷയ്ക്കു പുറമെ ജീവപര്യന്തം തടവും 50,000 രൂപ പിഴയും, പത്തു വര്‍ഷം തടവും 25,000 രൂപ പിഴയും, അഞ്ചു വര്‍ഷം തടവും 20,000 രൂപ പിഴയും എന്നിവയും പ്രതി അനുഭവിക്കണം.
2016ൽ ശ്രീകണ്ഠപുരം സ്വദേശിനിയായ കുട്ടിയെ അവരുടെ വീട്ടില്‍ വച്ച് നിരന്തരം പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് കുട്ടി ശ്രീകണ്ഠപുരം പോലീസില്‍ നല്‍കിയ പരാതിപ്രകാരം എസ്ഐ പി.കെ. സുധാകരനാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ശ്രീകണ്ഠപുരം എസ്ഐ വി.വി. ലതീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.