ബസുകളില്ല; ജില്ലയിൽ നിലച്ചത് 22 കെഎസ്ആർടിസി സർവീസുകൾ
Wednesday, February 1, 2023 12:46 AM IST
കണ്ണൂർ: ബസുകൾ ഇല്ലാത്തതിനാൽ ജില്ലയിൽ 22 കെഎസ്ആർടിസി സർവീസുകൾ മുടങ്ങിക്കിടക്കുന്നു. കോവിഡ് സമയത്ത് നിർത്തലാക്കിയ സർവീസുകളാണ് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കഴിയാത്തത്. കണ്ണൂർ ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ബസുകളുടെ ദൗർലഭ്യം. കാഞ്ഞിരക്കൊല്ലി, കുടിയാന്മല, ഇരിട്ടി, ഉളിക്കൽ തുടങ്ങിയ മേഖലകളിലേക്കുള്ള 12 സർവീസുകളാണ് ബസില്ലാത്തതിനാൽ കണ്ണൂർ ഡിപ്പോയിൽനിന്നും മുടങ്ങിയത്.
കോവിഡ് പ്രതിസന്ധിക്കുമുന്പ് 79 ഓർഡിനറി ബസുകളാണ് ഡിപ്പോയിൽനിന്നും സർവീസ് നടത്തി യിരുന്നത്. കോവിഡിനുശേഷം 61 ആയി ചുരുങ്ങി. ഇതിൽ ആറെണ്ണം സർവീസ് പുനഃരാരംഭിച്ചിരുന്നെങ്കിലും കളക്‌ഷൻ കുറവായതിനാൽ നിർത്തുകയായിരുന്നു. ബസുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഡിപ്പോയിൽനിന്നും സർവീസുകൾ പുനഃരാരംഭിക്കാൻ കഴിയുമെന്നാണ് കണ്ണൂർ ഡിപ്പോയിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അറിയിച്ചത്.
പയ്യന്നൂർ ഡിപ്പോയിൽ ഒൻപത് സർവീസുകളാണ് മുടങ്ങിക്കിടക്കുന്നത്. 68 സർവീസുകൾ ഉണ്ടായിരുന്നതിൽനിന്ന് കോവിഡിനുശേഷം 59 ആയി ചുരുങ്ങുകയായിരുന്നു. തലശേരി ഡിപ്പോയിൽ രണ്ട് സർവീസുകളും മുടങ്ങിയിട്ടുണ്ട്.
മറ്റു ഡിപ്പോകളിൽ സ്പെയർ ബസുകൾ ഇല്ലാത്തതിനാൽ പകരം സംവിധാനം ഏർപ്പെടുത്താനും കഴിയുന്നില്ല. അറ്റകുറ്റപ്പണികൾക്കായി പോകുന്ന ബസുകൾക്ക് പകരം സർവീസ് നടത്തുന്നതിനായി ഓരോ ജില്ലയിലും കുറച്ച് ബസുകൾ കോമൺ പൂൾ സംവിധാനത്തിലേക്ക് മാറ്റിവയ്ക്കുമായിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് പഴയ ബസ് തിരിച്ചെത്തുന്നതുവരെ മാത്രമാണ് ഇത്തരം ബസുകൾ നിരത്തിലിറക്കുന്നത്. എന്നാൽ ജില്ലയിലെ കോമൺ പൂൾ സംവിധാനത്തിലും നിലവിൽ ബസുകളില്ല. പുതിയ ബസുകൾ വന്നാൽ മാത്രമേ മുടങ്ങിപ്പോയ സർവീസുകളിൽ പലതും പുനഃരാരംഭിക്കാൻ കഴിയുകയുള്ളൂ.
മുഴുവൻ കെഎസ്ആർടിസി ബസുകളും ഇന്നുമുതൽ സർവീസിന് ഇറക്കണമെന്ന് കെഎസ്ആർടിസി ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ സോണൽ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.