വെണ്ടേക്കുംചാലിൽ പുലി: വനംവകുപ്പും പഞ്ചായത്തും ഒത്തുകളിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്
Wednesday, February 1, 2023 12:46 AM IST
കേളകം: രണ്ടാഴ്ചയായി കേളകം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടെത്തിയിട്ടും നടപടി എടുക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഞായറാഴ്ച രാത്രി വെണ്ടേക്കുംചാലിൽ പുലിയെ കണ്ടെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് എത്തിയ വനം വകുപ്പ് കാൽപ്പാടുകൾ പരിശോധിച്ചു പുലിയാണെന്ന് ഉറപ്പു വരുത്തിയതാണ്. എന്നാൽ തൊട്ടടുത്ത ദിവസം പരിശോധനയ്ക്ക് എത്തിയ റേഞ്ചറും സംഘവും പറയുന്നത് പുലി എന്ന് സ്ഥിരീകരിക്കാൻ ആവില്ലെന്നാണ്.
പുലിയെ നേരിട്ട് കണ്ട വീട്ടമ്മയുടെ വാക്കുകൾ പോലും ഇവർ മുഖവിലക്കെടുക്കുന്നില്ല. ഇതിന് ഒത്താശ പാടുന്ന സമീപനമാണ് പഞ്ചായത്ത് അധികൃതർ നടത്തുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും അല്ല പഞ്ചായത്ത് ഭരണാധികാരികൾ പ്രാമുഖ്യം നൽകുന്നത്. അവർ വനം വകുപ്പിന്‍റെ സ്തുതിപാടകരായ മാറിയിരിക്കുകയാണ്. അടിയന്തരമായി പുലിയെ കൂടുവച്ചു പിടിച്ച് ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു . നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ജോബി പാണ്ടംചേരി, ജനറൽ സെക്രട്ടറി വിപിൻ മാറാട്ടുകുന്നേൽ, മണ്ഡലം പ്രസിഡന്‍റ് വിമൽ കൊച്ചുപുരയ്ക്കൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.