മാതമംഗലത്തെ തൊഴിൽ തർക്കം: പോലീസ് സംരക്ഷണത്തിൽ ലോഡിറക്കി
Sunday, January 29, 2023 12:24 AM IST
പെരുമ്പടവ്: കയറ്റിറക്ക് തർക്കം തുടരുന്ന മാതമംഗലത്തെ വ്യാപാരസ്ഥാപനമായ ശ്രീപോർക്കലിയിൽ ഇന്നലെ പോലീസ് സംരക്ഷണത്തിൽ ലോഡിറക്കി. രണ്ടര വർഷം മുമ്പാണ് ഇവിടെ സ്ഥാപനം തുടങ്ങിയത്. ലോഡ് കയറ്റിറക്കുന്നതു സംബന്ധിച്ച് തർക്കം തുടരുന്നതിനാൽ ഇതുവരെ സാധനങ്ങൾ ഇറക്കാൻ കഴിയാതെ ഉടമ മോഹൻലാൽ പ്രതിസന്ധിയിലായിരുന്നു. സ്വന്തം തൊഴിലാളികളെ വച്ച് ലോഡ് ഇറക്കുന്നത് മാതമംഗലത്തെ സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളികൾ തടയുകയായിരുന്നു.
കഴിഞ്ഞ നാലുതവണ വന്ന ലോഡുകളും സിഐടിയു തൊഴിലാളികൾ മടക്കി അയച്ചു. കടയുടമ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് തൊഴിൽ കാർഡ് ലഭ്യമായിരുന്നു. ഇവരെ വച്ച് ലോഡ് ഇറക്കുന്നതും കയറ്റുന്നതുമാണ് സ്ഥലത്തെ തൊഴിലാളികൾ തടഞ്ഞത്. തടഞ്ഞ തൊഴിലാളികളെ പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്നാണ് സ്ഥാപനത്തിലെ ജീവനക്കാർ ചരക്കിറക്കിയത്. ഇതിനിടയിൽ സ്ഥാപനത്തിന്‍റെ സമീപത്തുണ്ടായിരുന്ന ഉടമയുടെ വാഹനത്തിന്‍റെ ടയറിന്‍റെ കാറ്റ് പോലീസ് നോക്കിനിൽക്കെ ചുമട്ടുതൊഴിലാളികൾ അഴിച്ചുവിട്ടതായും പറയുന്നു.
അറസ്റ്റിലായ തൊഴിലാളികൾക്കെതിരേ നിസാര കേസുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സ്ഥാപന ഉടമ മോഹൻലാൽ ആരോപിച്ചു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിച്ച് സ്വന്തം ആൾക്കാരെ വച്ച് ലോഡിറക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് ചുമട്ടുതൊഴിലാളികൾ ആവർത്തിക്കുന്നത്.
പ്രദേശത്ത് പെരിങ്ങോം, പഴയങ്ങാടി, പരിയാരം സ്റ്റേഷനുകളിലെ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുമുണ്ട്. കഴിഞ്ഞദിവസം ലോഡുമായി വന്ന വാഹനത്തിന്‍റെ ഡ്രൈവറെ മർദിച്ചതിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരേ ചുമട്ടുതൊഴിലാളികൾ മാതമംഗലത്ത് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രശ്നപരിഹാരം നീളുന്നതിനാൽ പ്രദേശത്ത് സ്ഥിരം പോലീസ് റോന്തുചുറ്റുന്നത് ഇവിടെയെത്തുന്ന ജനങ്ങളിലും വ്യാപാരികളിലും ആശങ്ക ഉയർത്തുന്നുണ്ട്.