വയത്തൂർ ഊട്ട് മഹോത്സവം ഇന്ന് സമാപിക്കും
Thursday, January 26, 2023 12:42 AM IST
ഉളിക്കൽ: മലയാളികളും കുടകരും ചേർന്ന് ആഘോഷിക്കുന്ന വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ ഉത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം നടന്നു.
തുടർന്നായിരുന്നു കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച. കുടകിലെ എഴുപതോളം ദേവസ്ഥാനങ്ങളിൽ നിന്നുമെത്തിയ കോമരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ ആചാരപരമായ തിരുവായുധങ്ങളുമായെത്തിയ കോമരങ്ങൾ ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടി. കോവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന ശേഷം നടക്കുന്ന ഉത്സവത്തിൽ വൻ ജനാവലിയാണ് ഉണ്ടായിരുന്നത്. കുടകരുടെ വരവും ഇത്തവണ ഇരട്ടിച്ചു. കോമരങ്ങളുടെ കൂടിക്കാഴ്ച നടന്നതോടെ കുടകർ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ഉച്ചയോടെ നെയ്യമൃത് വ്രതക്കാരുടെ അടീലൂണ് നടന്നു. ഉത്സവത്തിന്‍റെ സമാപനദിവസമായ ഇന്ന് രാവിലെ പള്ളിവേട്ട നടക്കും. തിടമ്പ് നൃത്തത്തിനും തിടമ്പ് എഴുന്നള്ളത്തിനു ശേഷം ഉത്സവം സമാപിക്കും.