പൈസക്കരി ദേവമാതാ ട്രോഫി വോളി-ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് നാളെ മുതൽ
Wednesday, January 25, 2023 12:57 AM IST
പൈസക്കരി: അഞ്ചാമത് പൈസക്കരി ദേവമാതാ ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരകേരള വോളീബോൾ, ദക്ഷിണേന്ത്യൻ പുരുഷ-വനിതാ ബാസ്കറ്റ് ബോൾ ടൂർണമെന്‍റ് നാളെ മുതൽ 29 വരെ ദേവമാതാ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
നാളെ രാത്രി 7.30ന് പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാജു സേവ്യർ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. ദേവമാതാ ഫൊറോന ദേവാലയ വികാരി ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിക്കും. എൻ.പി. ജോസഫ്, ആനീസ് നെട്ടനാനിക്കൽ, ജോയി വണ്ടാക്കുന്നേൽ, ടി.ടി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.
വോളിബോൾ ഫൈനൽ 28ന് നടക്കും. സമാപന ചടങ്ങിൽ ഫാ. റോസൻ റോയി പെരിയക്കോട്ടിൽ എസ്ജെ അധ്യക്ഷത വഹിക്കും. സജീവ് ജോസഫ് എംഎൽഎ സമ്മാനദാനം നിർവഹിക്കും.
ബാസ്കറ്റ് ബോൾ ഫൈനൽ 29ന് നടക്കും. സമാപന സമ്മേളനം രാത്രി എട്ടിന് മോൺ. ആന്‍റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്യും. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് സാജു സേവ്യർ മുഖ്യാതിഥിയായിരിക്കും. തളിപ്പറന്പ് ഡിവൈഎസ്പി എം.പി. വിനോദ് സമ്മാനദാനം നിർവഹിക്കും. ഫാ. നോബിൾ ഓണംകുളം, ടെൻസൻ കണ്ടത്തിൻകര, എൻ.വി. മാത്യു, സോജൻ ജോർജ്, ബിജു അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.
പുരുഷ വിഭാഗം ബാസ്കറ്റ് ബോളിൽ പൈസക്കരി ദേവമാതാ, തലശേരി സെന്‍റ് ജോസഫ് പാദ്‌രെ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കാഞ്ഞങ്ങാട് എൻഎഎസ് കോളജ്, കോഴിക്കോട് സിൽവർ ഹിൽസ്, ഹൈദരാബാദ് ആർട്ടിലറി സെന്‍റർ എന്നീ ടീമുകളും വനിതാ വിഭാഗത്തിൽ പൈസക്കരി ദേവമാതാ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ, ശ്രീകണ്ഠപുരം എസ്ഇഎസ്, ബംഗളൂരു ക്രിസ്തുജയന്തി കോളജ് എന്നീ ടീമുകളും പുരുഷവിഭാഗം വോളിബോളിൽ പൈസക്കരി ദേവമാതാ, മട്ടന്നൂർ കോളജ്, പിലാത്തറ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ്, മലാൻകടവ് ഇന്‍റർനാഷണൽ, പയ്യന്നൂർ കോളജ്, എടത്തൊടി ഡീപോൾ കോളജ് എന്നീ ടീമുകളും പങ്കെടുക്കും.