ഇരിട്ടി: പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന തരത്തിൽ മലയോര മേഖലയിൽ വർധിച്ചുവരുന്ന കുന്നിടിക്കലും അനധികൃത ക്വാറികളും ക്രഷറുകളും തടയുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മാനവ സംസ്കൃതി ഇരിട്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നിയമപരമായ യാതൊരു അനുമതിയും ഇല്ലാതെ ഏക്കറുകണക്കിന് കുന്നുകളും മലകളുമാണു പല സ്ഥലങ്ങളിലും ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം രണ്ടു മരണങ്ങൾക്കും കൃഷിയും വീടുകളും നശിച്ചതുൾപ്പെടെ വൻ സാമ്പത്തിക നഷ്ടത്തിനും കാരണമായി തീർന്ന കണിച്ചാർ-കോളയാട് പഞ്ചായത്തുകളിലുണ്ടായ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമായത് ഇത്തരം ക്വാറികളുടെ പ്രവർത്തനമാണെന്നത് സ്ഥിരീകരിക്കപ്പെട്ടതാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനം അറിഞ്ഞിട്ടും നടപടികൾ എടുക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകുന്നില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.
കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ബാലൻ പടിയൂർ അധ്യക്ഷത വഹിച്ചു. ഒ.കെ. പ്രസാദ് കുമാർ, പി.പി. മുസ്തഫ, കെ.കെ. വിജയൻ, സീമ സനോജ്, ഷൈജൻ ജേക്കബ്, കെ.കെ. അബ്ദുൾ അസീസ്, ശ്രീനിവാസൻ എടക്കാനം, കെ.കെ. സജീവൻ, എം.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ബാലൻ പടിയൂർ -ചെയർമാൻ, കെ.കെ. അബ്ദുൾ അസീസ് -വൈസ് ചെയർമാൻ, കെ.കെ. വിജയൻ -സെക്രട്ടറി, കെ.കെ. സജീവൻ -ജോയന്റ് സെക്രട്ടറി, പി.പി. മുസ്തഫ -സംസ്ഥാന കൗൺസിലർ, ഒ.കെ. പ്രസാദ് കുമാർ, ഷൈജൻ ജേക്കബ്, സീമ സനോജ്, എം.ജെ. ജോസഫ്, ശ്രീനിവാസൻ എടക്കാനം -ജില്ലാ കൗൺസിലർമാർ.