12.15 കോടിയുടെ പുതുക്കിയ ഭരണാനുമതി; അഡൂർക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു
Friday, December 9, 2022 12:39 AM IST
ശ്രീകണ്ഠപുരം: ചെങ്ങളായി - മലപ്പട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അഡൂർക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു. പാലം നിർമാണത്തിന് 12.15 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് 9.50 കോടി രൂപ പാലം നിർമാണത്തിന് അനുവദിക്കുകയും അപ്രോച്ച് റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി സ്ഥലം നൽകുകയും ചെയ്തിരുന്നു.

എന്നാൽ, പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ പ്രളയകാല വെള്ളത്തിന്‍റെ ലെവൽ കൂടി പരിഗണിച്ച് പാലത്തിന്‍റെ ഉയരം കൂട്ടുകയും 11.50 കോടിയുടെ എസ്റ്റിമേറ്റ് തായാറാക്കുകയും ചെയ്തു. എന്നാൽ, പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിക്കാതായതോടെ തുടർ നടപടികൾ നിലച്ചു.

എം.വി. ഗോവിന്ദനും സജീവ് ജോസഫ് എംഎൽഎയും വിഷയം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി പുതുക്കിയ ഭരണാനുമതി നൽകിയത്. നിലവില്‍ ഒരു തൂക്കുപാലമാണ് ഇവിടെയുള്ളത്. പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഏറെക്കാലമായി മലപ്പട്ടം, ചെങ്ങളായി നിവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരമാകും.

ചെങ്ങളായി, വളക്കൈ പ്രദേശങ്ങളിൽ നിന്ന് ശ്രീകണ്ഠപുരം ടൗണിൽ പ്രവേശിക്കാതെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തുന്നതിനും പുതിയപാലം ഉപകരിക്കും.