ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡനം: പ്രതിക്ക് മൂന്ന് ജീവപര്യന്തവും പിഴയും
Thursday, December 1, 2022 1:11 AM IST
കാസര്‍ഗോഡ്: ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തവും പത്തു വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ. ഉപ്പള മണിമുണ്ടയിലെ സുരേഷ് എന്ന ചെറിയമ്പു(45)വിനാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
മൂന്ന് സെക്‌ഷനുകളിലായാണ് മൂന്ന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ഐപിസി 450 പ്രകാരം പത്തു വര്‍ഷം തടവും ഈ നാല് സെക്‌ഷനുകളിലായി ഓരോ ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
2015 സെപ്റ്റംബര്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയതായിരുന്നു സുരേഷ്. പെണ്‍കുട്ടി വെള്ളമെടുക്കാന്‍ പോയ സമയത്ത് പിന്നാലെയെത്തി ജനലിലും കസേരയിലുമായി കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവ് സുരേഷിന്‍റെ ബോട്ടിലെ തൊഴിലാളിയായിരുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും സംസാരശേഷിയില്ലാത്തവരായിരുന്നു.
ഇതെല്ലാം മനസിലാക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡനത്തിനിടെ പെണ്‍കുട്ടി രക്ഷപ്പെട്ടോടി സമീപത്തെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അതിനുമുമ്പ് സെപ്റ്റംബര്‍ ഒമ്പതിനും പെണ്‍കുട്ടിയെ സുരേഷ് പീഡനത്തിനിരയാക്കിയിരുന്നതായി പിന്നീട് തെളിഞ്ഞു.
അന്നത്തെ മഞ്ചേശ്വരം എസ്‌ഐ പി.പ്രമോദാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. തുടക്കത്തില്‍ പ്രതിയെ അറസ്റ്റുചെയ്യാന്‍ വൈകിയതിനെച്ചൊല്ലി വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് നടപടികള്‍ക്ക് വേഗംവച്ചത്. ഡിവൈഎസ്പിയായിരുന്ന പ്രേമരാജനാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടരന്വേഷണം ഏറ്റെടുത്ത സിഐ സുരേഷ്ബാബുവാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
31 രേഖകളും ആറ് തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും 25 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.