മോട്ടോർ വാഹന വകുപ്പ് ഓഫീസിന്‍റെ ഫ്യൂസ് ഊരി
Thursday, December 1, 2022 1:11 AM IST
മട്ടന്നൂർ: ബിൽ തുക കുടിശികയായതിനെ തുടർന്ന് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഓഫീസിലെ വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഓഫീസിലെ ഫ്യൂസ് ഊരിയത്.
ഒക്‌ടോബർ മാസത്തെ ബിൽ തുകയായ 21580 രൂപ അടയ്ക്കാത്തതിനെ തുടർന്നാണ് ഫ്യൂസ് ഊരിയത്. ഒക്‌ടോബർ മാസത്തെ ബിൽ തുക അടയ്ക്കുന്നതിന് കഴിഞ്ഞ രണ്ടിനാണ് ബില്ല് വന്നത്. 26 ആയിരുന്നു ബിൽ തുക അടയ്ക്കാനുള്ള അവസാന തീയതി. ബിൽ തീയതി കഴിഞ്ഞ് മൂന്നാം ദിവസമാണ് ഫ്യൂസൂരിയത്.
ജില്ലയിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സ്ഥാപിച്ച മുഴുവൻ കാമറകളുടെയും നിരീക്ഷണവും മറ്റും നടത്തുന്നത് ഇവിടെയാണ്. ഇതിന്‍റെ പ്രവർത്തനം ഔദ്യോഗികമായി തുടങ്ങിയിട്ടില്ല.
വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച വിവരം ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നും തുക ഉടൻ അടയ്ക്കാൻ നടപടിയുണ്ടാകുമെന്ന് അറിയിച്ചതായും ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു വർഷം മുമ്പാണ് ആർടിഒ എൻഫോഴ്സ്മെന്‍റ് വിഭാഗം ഓഫീസ് മട്ടന്നൂർ കോളജിന് സമീപം പ്രവർത്തനം തുടങ്ങിയത്. ഒരു മാസത്തോളമായി ഓഫീസിലെ ഇന്‍റർനെറ്റും വിച്ഛേദിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. കെൽട്രോണാണ് ഓഫീസിൽ കാമറകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ളത്. പിഴ ഈടാക്കുന്നതടക്കം എല്ലാ നടപടികളും ഓൺലൈനായാണ് ചെയ്യുന്നത്. വൈദ്യുതിയില്ലാതായതോടെ ഓഫീസിന്‍റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതി നിലച്ചതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും സാധിക്കാതായി. തലശേരി, കണ്ണൂർ, ഇരിട്ടി താലൂക്കുകളിലായി ഓടുന്ന മൂന്ന് എൻഫോഴ്സ്മെന്‍റ് വാഹനങ്ങൾ ഇവിടെനിന്നാണ് ചാർജ് ചെയ്യുന്നത്.