പാറായി ബാബുവിനെ തള്ളിപ്പറഞ്ഞ് സിപിഎം
Wednesday, November 30, 2022 12:42 AM IST
കണ്ണൂർ: തലശേരി ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ നിട്ടൂര്‍ വെള്ളാടത്തില്‍ വീട്ടില്‍ പി. സുരേഷ് ബാബു എന്ന പാറായി ബാബുവിനെതിരേ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്ത്.
ബിജെപിക്കാരനായിരുന്ന ബാബു വര്‍ഷങ്ങള്‍ക്കുമുമ്പ് സിപിഎമ്മില്‍ ചേര്‍ന്നിരുന്നുവെന്നും എന്നാല്‍ ലഹരി വില്‍പന തലവനായ അളിയൻ ജാക്‌സനോടൊപ്പമാണ് ഇയാൾ ലഹരി മാഫിയാ പ്രവര്‍ത്തനം നടത്തിയതെന്നും കേസിലെ മറ്റു പ്രതികള്‍ക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്നും ജയരാജൻ പറഞ്ഞു. കൊലപാതകം ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല. പോലീസ് ഏഴു പ്രതികളെയും 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തത് ബാബുവിനെ രക്ഷിക്കാൻ ആരും തയാറായിട്ടില്ലെന്നതിന്‍റെ തെളിവാണ്. തലശേരി സംഭവത്തില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ലഹരി മാഫിയയുമായി ബന്ധപ്പെട്ടവര്‍ക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും ജയരാജൻ പറഞ്ഞു.