കേരളത്തെ മയക്കുമരുന്നിന്‍റെ ഹബ്ബാക്കി മാറ്റിയിരിക്കുന്നു: രാജ്മോഹൻ ഉണ്ണിത്താൻ
Saturday, November 26, 2022 12:43 AM IST
തലശേരി: കേരളത്തെ മയക്കു മരുന്നിന്‍റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം‌പി. തലശേരിയിലെ ഇരട്ടക്കൊലപാതകത്തിലും സിപിഎം മയക്കുമരുന്ന് മാഫിയ ബന്ധത്തിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശേരി പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗവും വ്യോമമാര്‍ഗവും കടല്‍ മാര്‍ഗവും ഇവിടെ മയക്കുമരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞ് തന്നെയാണ് ഇവിടെയെത്തുന്നത്. കാരണം, ഇതിന് പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ്. അവര്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുകയാണ്. എസ്എഫ്ഐ ക്കാരനും ഡി.വൈഎഫ്ഐക്കാരനും മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ചങ്ങല കെട്ടുമ്പോഴും മയക്കു മരുന്ന് ലോബിക്ക് പിന്നിലെ കറുത്ത കൈകള്‍ ആരുടെതെന്ന് പൊതുജനത്തിന് നന്നായറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി.എ.നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ് , വി.എൻ.ജയരാജ്, വി.രാധാകൃഷ്ണൻ മാസ്റ്റർ, കെ.പി.സാജു, രജനി രമാനന്ദ്, വി.വി.പുരുഷോത്തമൻ, റിജിൽ മാക്കുറ്റി, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി , മാധവൻ മാസ്റ്റർ, ടി.ജയകൃഷ്ണൻ, പി.സി. രാമകൃഷ്ണൻ, ഹരിദാസ് മൊകേരി, എം.പി.അസൈനാർ, സന്തോഷ് കണ്ണമ്പള്ളി, കണ്ടോത്ത് ഗോപി, കെ.സി.ഗണേശൻ പ്രസംഗിച്ചു.