നാളികേരത്തെ സാമ്പത്തികശക്തിയുടെ സ്രോതസാക്കാം
Wednesday, November 23, 2022 12:35 AM IST
കണ്ണൂർ: നാളികേരത്തെ സാമ്പത്തിക ശക്തിയുടെ സ്രോതസാക്കി മാറ്റാൻ കഴിയുമെന്ന ആശയം പങ്കുവച്ച് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി നടന്ന സെമിനാർ. 'നാളികേര കൃഷിയും മൂല്യവർധിത ഉത്പന്നങ്ങളും' എന്ന വിഷയം കുന്നോത്തുപറമ്പ് കൃഷി ഓഫീസർ ശുഹൈബ് തോട്ടിയാനാണ് അവതരിപ്പിച്ചത്.

നാളികേരത്തെ സാമ്പത്തിക ശക്തിയുടെ സ്രോതസാക്കാനാകും എന്നതിന്‍റെ തെളിവാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന തെങ്ങിന്‍റെ മൂല്യവർധിത ഉത്പന്നങ്ങൾ. കേവലം ഉത്പാദനവും വിപണനവും എന്ന ആശയത്തിൽനിന്ന് ഉപഭോക്താവ് ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതുമായ സവിശേഷതകളോടെ നിർമിക്കാൻ കഴിയണം. മറ്റ് ഫലങ്ങളിൽനിന്നും വ്യത്യസ്തമായി തേങ്ങയ്ക്ക് വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ തന്നെ ഉത്പന്ന വൈവിധ്യത്തിന് സാധ്യതയുണ്ട്.

കരിക്ക്, പൊങ്ങ് എന്നിവയിൽനിന്നു വരെ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും. നാളികേര ഉത്പാദനത്തിൽ ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെങ്കിലും പത്തു ശതമാനത്തിൽ താഴെ മാത്രമാണ് മൂല്യവർധിത ഉത്പന്നം വിപണിയിൽ സ്ഥാനം പിടിക്കുന്നത്. ഇതിനു മാറ്റം വരണം. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചൂല് മുതൽ വാർധക്യത്തിന്‍റെ അവശതകളിൽ ഒപ്പമുണ്ടാകുന്ന ഊന്നുവടി വരെ തെങ്ങിൽനിന്ന് ഉണ്ടാക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്തത് പോരായ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആർഐടിടിസി ഡപ്യൂട്ടി ഡയറക്‌ടർ ബി. അനിൽകുമാർ മോഡറേറ്ററായിരുന്നു.