പ്രതിസന്ധിഘട്ടങ്ങളിൽ കോൺഗ്രസിന് കരുത്ത് പകർന്ന നേതാവ്: മുല്ലപ്പള്ളി
Saturday, October 8, 2022 12:29 AM IST
കണ്ണൂർ: ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം പാർട്ടിക്ക് ശക്തി പകരുന്നതിന് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുകയും എൻ. രാമകൃഷ്ണനൊപ്പം പാർട്ടിയെ ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയം ചെയ്ത നേതാവാണ് എസ്.ആർ. ആന്‍റണിയെന്ന് മുൻ കെപിസിസി പ്രസിഡന്‍റും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു.
പ്രതിബദ്ധതയും പാർട്ടിയോട് വിട്ടുവീഴ്ചയില്ലാത്ത കൂറും പുലർത്തിയ നേതാവായിരുന്നു എസ്.ആർ ആന്‍റണി. 1984ൽ കണ്ണൂരിൽനിന്ന് താൻ ആദ്യമായി പാർലമെന്‍റിലേക്ക് വിജയിച്ചു കയറിയതിന്‍റെ മുഖ്യ ശില്പികളിലൊരാളാണ് അദ്ദേഹം. ഓരോ പ്രദേശത്തെയും പാർട്ടി പ്രവർത്തകരെ പേരെടുത്ത് വിളിക്കാവുന്ന തരത്തിൽ പ്രവർത്തകരുമായി ഹൃദയബന്ധം പുലർത്തിയ അപൂർവം നേതാക്കളിലൊരാളെയാണ് കോൺഗ്രസ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.