ആഘോഷങ്ങൾ നാടിന്‍റെ വൈവിധ്യം പ്രകടമാക്കുന്നു: മന്ത്രി
Thursday, October 6, 2022 12:37 AM IST
കണ്ണൂർ: ആഘോഷങ്ങൾ നാടിന്‍റെ വൈവിധ്യത്തെ പ്രകടമാക്കുകയും മനുഷ്യർക്കിടയിൽ സൗഹൃദം സൃഷ്ടിക്കുകയും ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ -എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കളക്ടറേറ്റ് മൈതാനിയിൽ നടന്ന കണ്ണൂർ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങൾക്കു മുകളിൽ കൃത്രിമമായ ഐക്യരൂപം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ന‌ടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ ദസറയിൽ ലഹരിക്കെതിരെ ഉയർത്തിയ മുദ്രാവാക്യം കേരളം മുഴുവൻ ഏറ്റെടുക്കണമെന്ന് അറിയിച്ച എം.ബി. രാജേഷ് യഥാർഥ പ്രൗഢിയോടെ കണ്ണൂർ ദസറയെ തിരിച്ചുകൊണ്ടുവന്ന കോർപറേഷന്‍ പ്രവർത്തനത്തെ അഭിനന്ദിച്ചു. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസമദ് സമദാനി, ടി. പത്മനാഭൻ എന്നിവർ മുഖ്യാതിഥികളായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ,
കെ.വി. സുമേഷ് എംഎൽഎ, പ്രശസ്ത സിനിമ കളറിസ്റ്റ് ലിജു പ്രഭാകർ, ഡെപ്യൂട്ടി മേയർ കെ. ഷബീന, മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചെലേരി, ഇറാം ഗ്രൂപ്പ്‌ സിഇഒ അശോക് കുമാർ, കാനറ ബാങ്ക് ഡിവിഷണൽ മാനേജർ ആർ.ആർ. റെജി എന്നിവർ വിശിഷ്ടാതിഥികളായി. പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, മുസ്‌ലിഹ് മഠത്തിൽ, ടി. രവീന്ദ്രൻ, പ്രകാശൻ പയ്യനാടൻ, അഷ്റഫ് ചിറ്റുള്ളി, ചിത്തിര ശശിധരൻ, കെ.പി. രജനി, പി.ആർ. സ്മിത, ജന. കൺവീനർ കെ.സി. രാജൻ എന്നിവർ പങ്കെടുത്തു.
250 ഓളം കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. കുടുംബശ്രീ ചെയർപേഴ്സൺ വി. ജ്യോതിലക്ഷ്മി, വൈസ് ചെയർപേഴ്സൺ വി.ജി. വിനീത എന്നിവർ മെഗാ തിരുവാതിരയ്ക്ക് നേതൃത്വം നൽകി. നിയാസ് കണ്ണൂർ അവതരിപ്പിച്ച വെറൈറ്റി ഡാൻസ്, ആര്യ ദേവി, പത്മജ അമർ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം, പ്രശസ്ത ഗായകൻ അസ്‌ലം മുംബൈ നയിച്ച അസ്‌ലം നൈറ്റ് എന്നിവയും അരങ്ങേറി.

കാണാൻ വിദേശികളും
കണ്ണൂർ: കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന കണ്ണൂർ ദസറയുടെ സമാപന ദിവസം വിദേശ സഞ്ചാരികളും കാണികളായെത്തി. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 25 ഓളം വിദേശികൾക്കാണ് കണ്ണൂർ ദസറ ആവേശവും കൗതുകവും പകർന്നത്. ഇവരെ മേയർ ടി.ഒ. മോഹനന്‍റെ നേതൃത്വത്തിൽ കൗൺസിലർമാരും സംഘാടക സമിതി ഭാരവാഹികളും സ്വീകരിച്ചു.