മയക്കുമരുന്ന് കേസില്‍ യുവാവിന് പത്തു വര്‍ഷം തടവും പിഴയും
Friday, September 30, 2022 12:52 AM IST
തളിപ്പറമ്പ്: മയക്കുമരുന്ന് കേസിലെ പ്രതിക്ക് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
തളിപ്പറമ്പ് കുറുമാത്തൂര്‍ കാക്കാല്‍ചാല്‍ സ്വദേശിയായ ചെപ്പന്നൂര്‍ റോഡിലെ ഫസ്‌നാസ് വീട്ടില്‍ ഹാഫീസി (23)നെയാണ് വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്. വില്പനയ്ക്കായി തയാറാക്കിവച്ച 0.3634 ഗ്രാം എല്‍എസ്‌ഡി, 400 ഗ്രാം കഞ്ചാവ്, നാലു ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയായിരുന്നു പ്രതിയുടെ വീട്ടിൽനിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത്.
തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന എം. ദിലീപും സംഘവുമായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
ബംഗളൂരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കണ്ണൂര്‍ അസി.എക്‌സൈസ് കമ്മീഷണര്‍ ടി. രാഗേഷാണ്.