പത്തുവർഷമായി മുങ്ങിനടന്ന പീഡനക്കേസ് പ്രതി പിടിയിൽ
Wednesday, September 28, 2022 1:00 AM IST
കുടിയാൻമല: ഭിന്നശേഷിക്കാരിയായ വലിയ അരീക്കമല സ്വദേശിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ ശേഷം 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുടിയാന്മല പോലീസ് പിടികൂടി. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വലിയ അരീക്കമല സ്വദേശി കൂനത്ത് അനീഷിനെയാണ് കുടിയാൻമല എസ്ഐ എൻ.ജെ. ജോസ്‌, എഎസ്ഐ സദാനന്ദൻ ചേപ്പറമ്പ്, സിവിൽ പോലീസ് ഓഫീസർ സുജേഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ പുലർച്ചെ അയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഇതിന് മുമ്പ് പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതി വീടിനു സമീപത്തെ വനപ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ 19 വരെ കണ്ണൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.