ചൊക്ലിയിൽ ക്ഷേത്രത്തിൽ മോഷണം
Tuesday, September 27, 2022 12:55 AM IST
തലശേരി: ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവി വിഗ്രഹത്തിലെ രണ്ടു തിരുമുഖങ്ങൾ കവർന്നു. പഞ്ചലോഹത്തിടമ്പും സൂര്യപ്രഭയും ഇളക്കിമാറ്റി നിലയിലാണ്. ക്ഷേത്ര സന്നിധിക്കുള്ളിലെ മൂന്ന് ഭണ്ഡാരങ്ങളും ക്ഷേത്രത്തിനു പുറത്തുള്ള രണ്ടു ഭണ്ഡാരങ്ങളും തകർത്തു പണം കവർന്നു. ക്ഷേത്രത്തിന്‍റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നത്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിക്കാരനാണ് മോഷണം നടന്നത് ആദ്യമറിയുന്നത്. മോഷണം നടത്താൻ ഉപയോഗിച്ച മഴു, മുട്ടി, ഇരുമ്പായുധങ്ങൾ എന്നിവ ക്ഷേത്രമുറ്റത്തും ക്ഷേത്രത്തിനു സമീപമായും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മലബാർ ദേവസ്വം കമ്മീഷണർ ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സദാനന്ദൻ, ടി. ഉണ്ണികൃഷ്ണൻ ക്ഷേത്രം എന്നിവർ സന്ദർശിച്ചു.