വഞ്ചിയം ജലവൈദ്യുത പദ്ധതി യാഥാർഥ്യമാകുമോ...?
Saturday, September 24, 2022 5:25 AM IST
ശ്രീകണ്ഠപുരം: മലയോരം പ്രതീക്ഷയോടെ കാത്തിരുന്ന മലബാറിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ വഞ്ചിയം ജലവൈദ്യുത പദ്ധതി എന്നെങ്കിലും യാഥാർഥ്യമാകുമോ എന്ന ചോദ്യം ഉരുന്നു. 1996 ലാണ് കർണാടക വനാതിർത്തി പ്രദേശമായ വഞ്ചിയത്ത് കെഎസ്ഇബി യും സ്വകാര്യ കമ്പനിയും ചേർന്ന് ധാരണയുണ്ടാക്കി ജല വൈദ്യുത പദ്ധതിക്ക് തുടക്കമിട്ടത്.
എന്നാൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉദ്പാദനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ‌മലബാറിലെയും പ്രത്യേകിച്ച് കുടിയേറ്റ മേഖലകളിലെയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് പിറവിയിലെ ചരമമടഞ്ഞത്. കെഎസ്ഇബി യും തിരുവല്ലയിലെ സ്വകാര്യ കമ്പനിയും ബിഒടി അടിസ്ഥാനത്തിലാണ് വഞ്ചിയം പദ്ധതിക്ക് തുടക്കമിട്ടത്.
18 കോടിയോളം രൂപ ചെലവ് വരുന്നതായിരുന്നു പദ്ധതി. 18 മാസം കൊണ്ട് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇവിടെ ഉത്പാദിപ്പിക്കന്ന വൈദ്യുതി കെഎസ്ഇബി വാങ്ങുമെന്നും 30 വർഷത്തിന് ശേഷം പദ്ധതി വൈദ്യുതി വകുപ്പിന് കൈമാറുമെന്നും ധാരണ ഉണ്ടാക്കിയിരുന്നു. 1991 ൽ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 96 ലാണ് ശിലാസ്ഥാപനം നടത്തിയത്.
എറണാകുളം കേന്ദ്രമായുള്ള ഐഡിയൽ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. കുടിയേറ്റ കർഷകരുടെയും മറ്റും ത്യാഗഫലമായി പദ്ധതി പ്രദേശത്തേക്ക് പൈപ്പുകളും മറ്റും എളുപ്പത്തിൽ എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നു.
അതിവേഗത്തിൽ കോൺക്രീറ്റ് കൊണ്ടുള്ള തടയണ നിർമാണവും പൂർത്തിയാക്കിയതോടെ പൈപ്പിടൽ പ്രവൃത്തിയും ആരംഭിച്ചു. ചന്ദനക്കാംപാറ ചാപ്പക്കടവിൽ നിർമാണ കമ്പനിയുടെ ഓഫീസും തുറന്നു. യന്ത്രങ്ങളും തൊഴിലാളികളും പദ്ധതി പ്രദേശത്ത് സജീവമായി.
കർണാടക വനത്തിന്റെ 200 മീറ്റർ ദൂരത്തായി ഒഴുകിയെത്തുന്ന വേനലിൽപ്പോലും ജലസമൃദ്ധമായ വഞ്ചിയം പുഴയിൽ തടയണ നിർമിച്ച് വെള്ളം പൈപ്പ് മുഖേന എബ്നേസർ മലയിൽ എത്തിക്കാനും അവിടെ നിന്ന് 200 അടി താഴേക്ക് ഒഴുക്കി വൈദ്യുതി ഉത്പാദനം നടത്തുകയുമായിരുന്നു ലക്ഷ്യം. പദ്ധതി പ്രദേശത്ത് നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് എബ്നേസർ മല. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം 66 കെവി സബ് സ്റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു തീരുമാനം.
പദ്ധതിക്കായി പവർഹൗസ് നിർമിക്കാനും ഇവിടേക്ക് റോഡ് ഒരുക്കാനുമായി രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള 30 ഓളം കർഷകരുടെ സ്ഥലം അഞ്ച് കോടിയോളം രൂപ ചെലവഴിച്ചാണ് കമ്പനി വാങ്ങിയത്.
പവർഹൗസിലേക്ക് ഒന്നര മീറ്റർ വീതിയിൽ റോഡ് നിർമിച്ച് കോൺക്രീറ്റും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ പ്രവൃത്തി ഊർജിതമായി മുന്നോട്ട് പോയെങ്കിലും പണി തുടങ്ങി ഒന്നര മാസം പിന്നിട്ടതോടെ മുന്നറിയിപ്പൊന്നുമില്ലാതെ പദ്ധതി പാതിവഴിയിൽ നിർത്തിവച്ച് കരാറുകാർ സ്ഥലം വിടുകയായിരുന്നു.
നാട്ടുകാർ കെഎസ്ഇബി യുമായി ബന്ധപ്പെട്ടെങ്കിലും പദ്ധതി ഉപേക്ഷിച്ചതായി അറിയില്ലെന്നും കരാർ കമ്പനി എന്തിനാണ് പണി നിർത്തിയതെന്ന് വ്യക്തമല്ലെന്നുമായിരുന്നു മറുപടി. പിന്നീടാരും പ്രവൃത്തി പുന:രാരംഭിക്കാൻ നടപടി സ്വീകരിച്ചില്ല. മാറി മാറി വരുന്ന സർക്കാരുകളും ഇക്കാര്യം മറന്ന നിലയിലാണ്. വഞ്ചിയം പുഴയിൽ നിർമിച്ച തടയണ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിൽ ലോക ബാങ്ക് സഹായത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും വായ്പ ലഭ്യമാകാതിരുന്നതാണ് തിരിച്ചടിയായത്.
മുടങ്ങിയ പദ്ധതി പുനഃരാരംഭിക്കാൻ കെഎസ്ഇബി ഈട് നിന്ന് വായ്പ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിരുവല്ലയിലെ കമ്പനി അധികൃതർ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചിരുന്നു. എന്നാൽ കെഎസ്ഇബി ഈട് നിന്നുള്ള വായ്പാ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പദ്ധതി മുടങ്ങിയതിനെക്കുറിച്ചും ഭാവിയെപ്പറ്റിയും ഇപ്പോൾ വൈദ്യുതി വകുപ്പിന് വ്യക്തതയൊന്നുമില്ല. 26 വർഷം മുമ്പ് ഉണ്ടാക്കിയ കരാർ ജില്ലയിലെ കെഎസ്ഇബി ഓഫീസ് രേഖകളിലൊന്നും കാണാനില്ലെന്നാണ് വകുപ്പ് അധികൃതർ ഇപ്പോൾ പറയുന്നത്.
വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനത്ത് വഞ്ചിയം ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം ഒരുപരിധി വരെ സഹായകമാകുമെങ്കിലും വൈദ്യുതി വകുപ്പിന്‍റെയും ഉദ്യോഗസ്ഥരുടെയും നിഷേധാത്മക നിലപാട് തടസമാകുകയാണ്.