കോവിഡ് ദുരിതത്തിനിടെ സംസ്കാരത്തിനും വിലപേശല്‍
Thursday, May 13, 2021 12:39 AM IST
മട്ടന്നൂര്‍: കോവിഡ് കാലത്ത് മട്ടന്നൂര്‍ നഗരസഭയുടെ ശ്മശാനത്തില്‍ ശവദാഹത്തിനുള്ള ഫീസ് വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. പൊറോറ കരിത്തൂര്‍ പറമ്പിലെ പൊതുശ്മശാനത്തിലാണ് സംസ്‌കാരങ്ങള്‍ക്ക് 500 രൂപ വീതം വര്‍ധിപ്പിച്ചത്. വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഎംപി മട്ടന്നൂര്‍ ഏരിയ കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്.
മട്ടന്നൂര്‍ നഗരസഭയിലെ താമസക്കാര്‍ക്ക് 2500 രൂപയും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് 3000 രൂപയുമായിരുന്നു ഫീസ് ഇടാക്കിയിരുന്നത്. ഇതാണ് മേയ് 10 മുതല്‍ 500 രൂപ വീതം വര്‍ധിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളും ലോക് ഡൗണും കാരണം ജനങ്ങള്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോള്‍ സര്‍ക്കാരും അനുബന്ധ ഏജന്‍സികളും സന്നദ്ധ സംഘടനകളും സൗജന്യങ്ങളും ഇളവുകളും നല്‍കി ജനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സംസ്‌കാരഫീസ് വര്‍ധന. നഗരസഭ ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടികളുമായി മുന്നോട്ട് വന്നത് പ്രതിഷേധാര്‍ഹമാണെന്നും കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ സംസ്‌കാരം സൗജന്യമായി നടത്തണമെന്നും സിഎംപി ജില്ലാ കമ്മിറ്റി അംഗം എന്‍.സി. സുമോദ് പറഞ്ഞു.