നന്നായി പഠിച്ചാൽ സിവിൽ സർവീസ് നേടാം: ഡി.ആർ. മേഘശ്രീ
Thursday, October 10, 2024 9:12 AM IST
കൽപ്പറ്റ: വിദ്യാലയത്തിൽ പഠിപ്പിക്കുന്നതു കൃത്യതയോടെ പഠിക്കുകയും ആറാംക്ലാസ് മുതൽ പ്ലസ് ടു വരെ എൻസിഇആർടി പാഠ പുസ്തകങ്ങൾ ഹൃദിസ്ഥമാക്കുകയും പത്രവായന ശീലമാക്കുകയും ചെയ്താൽ സിവിൽ സർവീസ് നേടാനാകുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ.

കളക്ടറേറ്റിൽ "ഗുഡ് മോണിംഗ് കേരള’ പ്രതിവാര പരിപാടിയിൽ കബനിഗിരി നിർമല എച്ച്എസിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവർ. ജില്ലാ കളക്ടറുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തെല്ലാം, പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്ര ഖ്യാപിക്കാത്തതെന്തുകൊണ്ട്, വയനാട് മെഡിക്കൽ കോളജിലെ ചികിത്സാസൗകര്യം വർധിപ്പിക്കാൻ നടപടിയുണ്ടാകുമോ, ജില്ലയിലെ പിന്നാക്ക വിഭാങ്ങൾക്ക് ഭരണഘടനാപരമായും നിയമപരമായും സംരക്ഷണവും ആനുകൂല്യങ്ങളും ലഭിക്കാൻ നടപടി സ്വീകരിക്കുമോ, ലഹരി ഉപഭോഗം തടയുന്നതിനു കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾ ഉന്നയിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണത്തിന് എക്സൈസ്, പോലീസ്, വിദ്യാഭ്യാസ, ആരോഗ്യ വകപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായത്തോടെ കാന്പയിൻ നടത്തുമെന്ന് കളക്ടർ പറഞ്ഞു. ഗവ. മെഡിക്കൽ കോളജിൽ ആവശ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കും.


പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വിവിധ വകുപ്പുകളെ എകോപിപ്പിച്ച് പദ്ധതികൾ നടപ്പാക്കും. താമസസൗകര്യം, കുടിവെള്ളം, റോഡ്, വൈദ്യുതി, വിദ്യാഭ്യാസ സൗകര്യം എന്നിവ പിന്നാക്ക വിഭാഗങ്ങൾക്ക് ലഭ്യമാകുന്നതിലൂടെ മാത്രമേ സാമൂഹികനീതി കൈവരിക്കാനും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാനും കഴിയൂ. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയണം. ഇതിന്‍റെ ഭാഗമായി മൃഗങ്ങൾക്ക് കാട്ടിൽ വെള്ളവും ഭക്ഷണവും സുലഭമാക്കുന്നതിന് നടപടി സ്വീകരിക്കും. ഉരുൾ ദുരന്തം നേരിടുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും വിവിധ സേനാവിഭാഗങ്ങളും വകുപ്പുകളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ജില്ലാ കളക്ടർ എന്ന നിലയിൽ ഇതിന് നേതൃത്വം നൽകാൻ സാധിച്ചു.

ഇന്നത്തെ വിദ്യാർഥികൾ നാളെ രാജ്യത്തെ നയിക്കേണ്ടവരാണ്. അതിനുള്ള അറിവും പ്രാപ്തിയും നേതൃഗുണവും അച്ചടക്കവും പഠനകാലത്ത് ആർജിക്കണം. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കളക്ടർ പറഞ്ഞു.