വന്യമൃഗശല്യത്തെ പ്രതിരോധിക്കാൻ നെൽപ്പാടത്ത് കാവൽമാടമൊരുക്കി
Friday, September 27, 2024 5:58 AM IST
പുൽപ്പള്ളി: വന്യമൃഗശല്യത്തിൽ നിന്നും നെൽകൃഷി സംരക്ഷിക്കാൻ ജില്ലയിൽ ആദ്യമായി ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കാവൽമാടമൊരുക്കി. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് പാക്കം കട്ടക്കണ്ടി നെൽപ്പാടത്ത് കാവൽമാടം നിർമിച്ച് നൽകിയത്. പഞ്ചായത്തിന്‍റെ ഓണ്‍ ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള കാവൽമാടം നിർമിച്ചത്.

വലിയ ഇരുന്പ് തൂണുകൾ മണ്ണിൽ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച്, അതിന് മുകളിലാണ് മാടം ഒരുക്കിയിട്ടുള്ളത്. പുറത്തേക്കുള്ള കാഴ്ചകൾക്കായി രണ്ട് വശത്തും ജനലുകളും നൽകിയിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തിന് കർഷകർ വിട്ടുനൽകിയ സ്ഥലത്താണ് കാവൽമാടം നിർമിച്ചിട്ടുള്ളത്. വനത്താൽ ചുറ്റപ്പെട്ട കട്ടക്കണ്ടിയിൽ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമാണ്.

ഇതിനാൽ പാടത്ത് നെൽകൃഷി ചെയ്യാനാവാതെ പ്രയാസത്തിലായിരുന്നു ഇവിടുത്തെ കർഷകർ. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗ്രാമപ്പഞ്ചായത്ത് കാവൽമാടം നിർമിക്കാൻ പദ്ധതി തയാറാക്കിയതും ഫണ്ട് അനുവദിച്ചതും.


പുതിയ കാവൽമാടം വന്നതോടെ രാത്രികളിൽ സുരക്ഷിതമായി നിന്നുകൊണ്ട് കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളായ കർഷകർ.

കാവൽമാഠം പദ്ധതി ഭാവിയിൽ ചേകാടിയടക്കമുള്ള കാർഷിക മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു.

വയലുകളോട് ചേർന്നുള്ള കരസ്ഥലം ലഭിക്കുകയാണെങ്കിൽ ടൂറിസം സാധ്യതകൾകൂടി ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കും കാവൽമാടങ്ങൾ നിർമിക്കുകയെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.