ഗൂഡല്ലൂർ ബസ്‌സ്റ്റാൻഡിൽ കർണാടക ബസുകൾ കയറിയിറങ്ങാൻ തുടങ്ങി
Wednesday, September 25, 2024 5:48 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ ബസ്‌സ്റ്റാൻഡിൽ കർണാടക ട്രാൻസ്പോർട്ട് ബസുകൾ കയറിയിറങ്ങാൻ തുടങ്ങി. ഇതോടെ സ്റ്റാൻഡിന് മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി.

വർഷങ്ങളായി വഴിയോരത്ത് നിർത്തിയാണ് കർണാടക ബസുകളും ഊട്ടി ഭാഗത്തേക്കുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് ബസുകളും യാത്രക്കാരെ കയറ്റിയിറക്കിയിരുന്നത്. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനു ഇടയാക്കിയിരുന്നു. എല്ലാ ബസുകളും സ്റ്റാൻഡിൽ കയറുന്നത് യാത്രക്കാർക്ക് അനുഗ്രഹമായി.

നീലഗിരിയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഗൂഡല്ലൂർ. 2019ൽ ഊട്ടിയിൽ നടന്ന എം.ജി.ആർ നൂറ്റാണ്ട് ആഘോഷത്തിലാണ് ബസ്‌സ്റ്റാൻഡ് വിപുലീകരണം അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി പ്രഖ്യാപിച്ചത്. 4.75 കോടി രൂപ ചെലവിലാണ് ബസ്‌സ്റ്റാൻഡ് നവീകരിച്ചത്.


നേരത്തേ പത്ത് ബസുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് സ്റ്റാൻഡിൽ ഉണ്ടായിരുന്നത്. നിലവിൽ 30 ബസുകൾക്കു പാർക്ക് ചെയ്യാം. 48 ബസുകളാണ് ഗൂഡല്ലൂർ ടിഎൻഎസ്ടിസി ഡിപ്പോയിലുള്ളത്. സ്റ്റാൻഡിന്‍റെ പിൻഭാഗത്താണ് ബസ് ഡിപ്പോ.

പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുൻപ് ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം നടത്തിയെങ്കിലും നിർമാണം പൂർത്തിയായിട്ടില്ല. ഇന്‍റർലോക്ക്, ഇരിപ്പിടം പ്രവൃത്തി ബാക്കിയാണ്. ബസ്‌സ്റ്റാൻഡ് ഷോപ്പിംഗ് ക്ലോംപ്ലക്സിലെ ചില കടകൾ വാടകക്ക് നൽകുകയും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.