സർവേ നന്പർ അടിസ്ഥാനമാക്കി ഇഎസ്എ കണ്ടെത്തണം: കത്തോലിക്ക കോണ്‍ഗ്രസ്
Wednesday, September 25, 2024 5:41 AM IST
കൽപ്പറ്റ: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിന് സർവേ നന്പർ അടിസ്ഥാനത്തിൽ ഇഎസ്എ കണ്ടെത്തി സമർപ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ ഓണ്‍ലൈനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററിൽ നൂറിൽക്കൂടുതൽ ജനസംഖ്യയുള്ളതും 20 ശതമാനത്തിൽ താഴെ വനഭൂമിയുള്ളതുമായ വില്ലേജുകൾ ഇഎസ്എയിൽ ഉൾപ്പെടില്ല. ആറാം ഇഎസ്എ കരടുവിജ്ഞാപനത്തിൽ ഇത്തരം വില്ലേജുകളെ ലിസ്റ്റിൽനിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സർവേ നന്പർ അടിസ്ഥാനത്തിൽ കണ്ടെത്തി ഇഎസ്എ വില്ലേജായി പുനർനാമകരണം ചെയ്ത് കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.

വനഭൂമിയുടെ സർവേനന്പർ വിവരം എല്ലാ വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്. അതിനാൽ വളരെ വേഗത്തിൽ ഈ പ്രക്രിയ പൂർത്തിയാക്കാം. ഇഎസ്എ വില്ലേജുകളുടെ ലിസ്റ്റും ജിയോ കോഡിനേറ്റ്സും ബയോഡൈവേഴ്സിറ്റി ബോർഡിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും പരാതി നൽകാൻ 60 ദിവസമെങ്കിലും സമയം അനുവദിക്കുകയും ചെയ്യണം.

സംസ്ഥാനത്ത് കൃഷി ഭൂമിയുമായി അതിർത്തി പങ്കിടുന്ന വനഭൂമിയുടെ ആകെ നീളം ഏകദേശം 17,000 കിലോമീറ്ററാണ്. ഇപ്പോൾ നൽകിയ 300 ജിയോ കോഡിനേറ്റ് തികച്ചും അപര്യാപ്തമാണ്. വനഭൂമി മാത്രം ഉൾപ്പെടുന്ന രീതിയിൽ ആവശ്യത്തിന് ജിയോ കോഡിനേറ്റ്സുകൂടി ഉൾപ്പെടുത്തിയ മാപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.


കസ്തൂരിരംഗൻ മുതൽ ഉമ്മൻ കമ്മിറ്റി ഉൾപ്പെടെ വിവിധ ഏജൻസികളുടെതായി വന്ന ഇഎസ്എ വിസ്തീർണത്തിൽ വലിയ അന്തരമുണ്ട്. ഇക്കാര്യത്തിൽ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തണം. വസ്തുതകൾ മറച്ചുവച്ച് കൃഷിഭൂമി ഇഎസ്എയാക്കുന്ന വഞ്ചനാപരമായ നിലപാട് അംഗീകരിക്കില്ലെന്നു യോഗം വ്യക്തമാക്കി. എല്ലാ ഇടവകകളുടെയും നേതൃത്വത്തിൽ ഇഎസ്എ വിജ്ഞാപനത്തിനെതിരേ കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയത്തിന് പരാതി നൽകാൻ തീരുമാനിച്ചു.

മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തുങ്കൽ, കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ എന്നിവർ വിഷയാവതരണം നടത്തി. രൂപത വികാരി ജനറാൾ മോണ്‍.പോൾ മുണ്ടോളിക്കൽ, പ്രോക്യുറേറ്റർ ഫാ.ജോസ് കൊച്ചറക്കൽ,

ഫാ.അനീഷ് കാളിയാനി, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ,ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ഭാരവാഹികളായ സജി ഫിലിപ്പ്, റെനിൽ കഴുതാടിയിൽ, സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, ഡോ.കെ.പി. സാജു, മോളി മാമൂട്ടിൽ, ഗ്ലാഡിസ് ചെറിയാൻ, അന്നക്കുട്ടി ഉണ്ണിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. ഇടവക വൈദികർ, ട്രസ്റ്റിമാർ, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.