സ്റ്റഡ് ഫാം: എതിർപ്പുമായി ചേകാടി നിവാസികൾ
Wednesday, September 25, 2024 5:41 AM IST
കൽപ്പറ്റ: പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടിയിൽ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ പ്രവർത്തമാരംഭിച്ച സ്റ്റഡ് ഫാമിനെതിരേ തദ്ദേശവാസികളിൽ ഒരു വിഭാഗം.

മൂന്നു വശത്തു വനവും ഒരു വശത്തു കബനി നദിയും അതിരിടുന്ന ചേകാടിയിൽ 405/4 , 409/5 സർവേ നന്പറുകളിൽപ്പെട്ടതിൽ ആറ് എക്കറിലധികം പാടം വിലയ്ക്കുവാങ്ങി സ്വകാര്യ വ്യക്തികൾ ആരംഭിച്ച സ്റ്റഡ് ഫാമിന്‍റെ പ്രവർത്തനം തടയുന്നതിന് മനുഷ്യാവകാശ ഉപഭോക്തൃ സംരംക്ഷണ സമിതിയുടെ(എച്ച്ആർസിപിസി) നേതൃത്വത്തിൽ ചേകാടി നിവാസികളിൽ ഒരു വിഭാഗം സബ് കളക്ടർ, പുൽപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവർക്കു പരാതി നൽകി.

ജല മലിനീകരണമടക്കം പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുന്നതും ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നതുമായ സ്റ്റഡ് ഫാം പഞ്ചായത്തിന്‍റെയോ മറ്റു വകുപ്പ് അധികാരികളുടെയോ അനുമതിയില്ലാതെയാണ് ആരംഭിച്ചതെന്നു എച്ച്ആർസിപിസി സംസ്ഥാന പ്രസിഡന്‍റ് പി.ജെ. ജോണ്‍, ചേകാടി നിവാസികളായ കെ.എസ്. മല്ലൻ, ദിനേശൻ, ഭാനുമതി ചന്ദ്രൻ, പഞ്ചമി സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെട്ടി സമുദായത്തിൽപ്പെട്ട കുടുംബങ്ങളും പട്ടികവർഗത്തിലെ പണിയ, കാട്ടുനായ്ക്ക, ഊരാളി കുടുബങ്ങളും താമസിക്കുന്നതാണ് ഗന്ധകശാല നെല്ലുത്പാദത്തിനു പേരുകേട്ട ചേകാടി ഗ്രാമം. ചേകാടി ഊരിന് കഴിഞ്ഞ വർഷത്തെ സംസ്ഥാന കർഷക അവാർഡ് ലഭിച്ചിരുന്നു.


അടുത്തകാലത്ത് പുറമേനിന്നുള്ളവർ ചേകാടിയിൽ വയൽ വാങ്ങുകയും നാലഞ്ചുവർഷം തരിശിട്ടതിനുശേഷം നെൽക്കൃഷി ഒഴികെ ആവശ്യങ്ങൾക്കു വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നേരത്തേ കൈമറിഞ്ഞ ഭൂമിയുടെ ഭാഗം വാങ്ങിയവരാണ് സ്റ്റഡ് ഫാം ആരംഭിച്ചത്.

200ൽപരം ഗോത്രവർഗ കുടുംബങ്ങൾ താമസിക്കുന്നതിനു സമീപം താഴെശേരി നെൽപ്പാടത്താണ് സ്റ്റഡ് ഫാം. 240 കെവി വൈദ്യുത ലൈനിനു കീഴെയാണ് ഫാമിനാണ് നിർമാണം നടത്തിയത്. 15 ഓളം പന്തയക്കുതിരകളെയാണ് ഫാമിൽ പരിപാലിക്കുന്നത്. ഫാമിൽനിന്നുള്ള മാലിന്യം ആദിവാസികൾ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന ജലസ്രോതസിലാണ് എത്തുന്നത്.

150 ഏക്കറിലധികം വയലിൽ ജലം എത്തിക്കുന്ന കനാലിനു താഴെയാണ് ഫാം നടത്തിപ്പുകാർ യന്ത്രസഹായത്തോടെ നിരവധി മീറ്റർ നീളത്തിൽ കിടങ്ങ് നിർമിച്ചത്. കിടങ്ങ് നിർമിച്ചത് കനാലിനും പട്ടികവർഗ ഉന്നതിയിലേക്കുള്ള റോഡിനും ഭീഷണിയാണ്.

തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായാണ് സ്റ്റഡ് ഫാമിനായി നിർമാണം നടത്തിയത്. ഇതിനു അധികാരികളുടെ മൗനാനുവാദം ഉണ്ടെന്നു സംശയിക്കണം. ചേകാടിയിലെ നെൽപാടങ്ങളുടെയും ഗോത്ര ജനതയുടെയും സുരക്ഷ അധികാരികൾ ഉറപ്പുവരുത്തണം. സ്വകാര്യ വ്യക്തികൾ കരഭൂമി വിലയ്ക്കുവാങ്ങി സ്റ്റഡ് ഫാം നടത്തുന്നതിൽ വിയോജിപ്പില്ലെന്നും ചേകാടി നിവാസികൾ പറഞ്ഞു.