വയോധികയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
Saturday, September 14, 2024 4:23 AM IST
മാനന്തവടി: തേറ്റമലയിൽ നാല് പവൻ സ്വർണാഭരണത്തിന് വേണ്ടി അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വയോധികയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന പ്രതിയെ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയാണ് വെള്ളിയാഴ്ച ഉച്ചയോടെ തെളിവെടുപ്പ് നടത്തിയത്.

അയൽവാസിയായ വയോധിക വിലങ്ങിൽ മുഹമ്മദിന്‍റെ ഭാര്യ കുഞ്ഞാമി(72)യെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ചോലയിൽ ഹക്കീമി(42)നെയാണ് സംഭവ സ്ഥലത്തെത്തിച്ചത്. രോഷാകുലരായ ജനക്കൂട്ടത്തിന്‍റെ രോഷപ്രകടനങ്ങൾക്കിടയിലൂടെയാണ് ഏറെ സാഹസപ്പെട്ട് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തയ സ്ഥലവും പിന്നീട് വയോധികയെ കാറിലേക്ക് കയറ്റുന്നത് വരെ സൂക്ഷിച്ച സ്ഥലവും പ്രതി ചൂണ്ടിക്കാണിച്ചു. ഇവിടെ നിന്നും കാറിന്‍റെ ഡിക്കിയിലേക്ക് കയറ്റിയതും കിണറിൽ നിക്ഷേപിച്ച രീതിയും പ്രതി അന്വേഷണം സംഘത്തിന് വിശദീകരിച്ചു.


പ്രതി മൃതദേഹത്തിൽ നിന്നും കവർന്ന സ്വർണാഭരണങ്ങൾ പൂർണമായും നേരത്തെ കണ്ടെത്തുകയും ഇവ ബന്ധുക്കൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തെളിവെടുപ്പിനായി നേരത്തെ തേറ്റമലയിൽ എത്തിക്കാൻ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും നാട്ടുകാരുടെ രോഷം ഭയന്ന് മാറ്റിവച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിരികെ ജയിലിലെത്തിച്ചു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന തലപ്പുഴ സിഐ ടി.പി. ജേക്കബ്, തൊണ്ടർനാട് എസ്ഐ മാരായ എം.സി. പവനൻ, കെ. മൊയ്തു, വി.പി. രാജേഷ്, എഎസ്ഐമാരായ എ. നൗഷാദ്, എം. ഷാജി തുടങ്ങിയവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്.