അപകടാവസ്ഥയിലുള്ള മരങ്ങൾ, ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവ്
Monday, May 27, 2024 7:34 AM IST
കൽപ്പറ്റ: മഴക്കാല ദുരന്തനിവാരണത്തിന്‍റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉത്തരവായി.

ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഉത്തരവ്. മഴയിലും കാറ്റിലും മരങ്ങൾ, ശിഖരങ്ങൾ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തദ്ദേശ ഭരണ സ്ഥാപന പരിധികളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതിന് ബന്ധപ്പെട്ട സ്ഥാപനതലത്തിലെ ട്രീ കമ്മിറ്റി അടിയന്തരമായി ചേരണം.

ട്രീ കമ്മിറ്റിയിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും. ഓരോ വകുപ്പിന് കീഴിലുള്ള ഭൂമിയിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള ട്രീ കമ്മിറ്റിയുടെ നിർദേശാനുസരണം മുറിച്ചുമാറ്റണം.

ഇതിനു വകുപ്പ് മേധാവികൾ നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി, ജില്ലാതല ട്രീ കമ്മിറ്റി, സോഷ്യൽ ഫോറസ്ട്രി എന്നിവയുടെ മുൻകൂർ അനുമതി ആവശ്യമില്ല. മരങ്ങൾ മുറിച്ചശേഷം വില നിർണയത്തിന് നിയമാനുസൃത വിവരങ്ങൾ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് കൈമാറണം.

സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങൾ, ശിഖരങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി നടപടി സ്വീകരിക്കണം. പരാതികൾ, അപേക്ഷകളിൽ പഞ്ചായത്ത് രാജ് ആക്ട്(സെക്ഷൻ 238) പ്രകാരം നടപടി സ്വീകരിക്കണം. ഉണങ്ങിയ മരങ്ങൾ, ഭീഷണിയായി ചെരിഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നതിന് പ്രഥമ പരിഗണന നൽകണം. മരത്തിന്‍റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് ട്രീ കമ്മിറ്റിയുടെ ശിപാർശ ആവശ്യമില്ല. പൊതുസ്ഥലങ്ങളിലെ മരം വീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് അതത് വകുപ്പുകൾ നഷ്ടപരിഹാരം നൽകണം.


സ്കൂൾ പരിസരങ്ങളിലും പട്ടികവർഗ കോളനികളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ ഉണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണം. പതിച്ചുനൽകിയത് ഉൾപ്പടെ വനഭൂമിയിൽ പൊതുജനങ്ങൾക്കും കോളനികൾക്കും ഭീഷണിയായി നിൽകുന്ന മരങ്ങൾ, ശിഖരങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റണം. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിനുമാത്രമാണ് അനുമതി നൽകുന്നതെന്ന് ട്രീ കമ്മിറ്റി ഉറപ്പാക്കണം.

ദേശീയ പാതയോരങ്ങൾ, പൊതുനിരത്തുകൾ എന്നിവിടങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ പ്രത്യേക പരിഗണന നൽകും. വൈദ്യുതി ലൈനിന് ഭീഷണിയായ മരങ്ങൾ, ശിഖരങ്ങൾ സമയബന്ധിതമായി മുറിച്ചുമാറ്റുന്നതിന് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ നടപടി സ്വീകരിക്കണം.

അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിന് ട്രീ കമ്മിറ്റിക്ക് ലഭിക്കുന്ന അപേക്ഷകളിൽ അടിയന്തരമായി സ്ഥലപരിശോധന നടത്തി ദുരന്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നു ഉത്തരവിൽ പറയുന്നു.