കൽപ്പറ്റ: വൃക്ക തകരാറിലായ യുവാവിന്റെ ചികിത്സയ്ക്കു ധനധമാഹരണത്തിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. മീനങ്ങാടി റാട്ടക്കുണ്ട് ചേണാൽ പരേതനായ ഏലിയാസിന്റെ മകൻ സിന്റോയുടെ(30) ചികിത്സയ്്ക്കു പണം കണ്ടെത്തുന്നതിനാണ് മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർസീസ് മോർ സ്തേഫാനോസിന്റെ നിർദേശാനുസരണം കമ്മിറ്റി രൂപീകരിച്ചത്.
അലൂമിനിയം ഫ്രാബ്രിക്കേഷൻ ജോലി ചെയ്ത് കുടുംബം പോറ്റുന്നതിനിടെയാണ് സിന്റോ രോഗിയായത്. അമ്മയും ഭാര്യയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ജീവൻ നിലനിർത്തുന്നതിന് വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. മകന് വൃക്ക ദാനം ചെയ്യാൻ അമ്മ സന്നദ്ധയാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും മറ്റുമായി ഏകദേശം 15 ലക്ഷം രൂപ വേണം. ഇത്രയും പണം കണ്ടെത്താൻ കഴിയാതെ കുടുംബം ഉഴലുന്നതിനിടെയായിരുന്നു മലബാർ ഭദ്രാസനാധിപന്റെ ഇടപെടൽ.
ഫാ.ബേബി ഏലിയാസ് കാരകുന്നേൽ(ചെയർമാൻ), ഫാ.എൽദോ അതിരംപുഴയിൽ,ഫാ.കെന്നി ജോണ്‍ മാരിയിൽ, ഫാ.അനൂപ് വർഗീസ് ചാത്തനാട്ടുകുടിയിൽ(വൈസ് ചെയർമാൻമാർ), സിജോ മാത്യു തുരുത്തുമ്മേൽ(കണ്‍വീനർ), ജോഷി മാമുട്ടത്തിൽ, പി.വി. പീറ്റർ, എ.ടി. സുധീഷ്(ജോയിന്റ് കണ്‍വീനർമാർ), മത്തായിക്കുഞ്ഞ് പുളിനാട്ട്(ട്രഷറർ), അനിൽ ജേക്കബ് കീച്ചേരിയിൽ, ഷിജോ നെല്ലിക്കൽ, എ.കെ. രതീഷ്, പി.എൻ. ശ്രീകുമാർ, സാബു കോട്ടേക്കുടി, ഏബ്രഹാം തണ്ടേക്കാട്ട്, എ.ജെ. അനീഷ്(കമ്മിറ്റി അംഗങ്ങൾ) എന്നിവർ കമ്മിറ്റി ഭാരവാഹികളാണ്.
ധനസമാഹരണത്തിനു സിന്റോയുടെ(സി.എ. ഏലിയാസ്) പേരിൽ ഫെഡറൽ ബാങ്കിന്റെ മീനങ്ങാടി ശാഖയിൽ 17710200002777 നന്പറിൽ(ഐഎഫ്എസ്സി-FDRL0001771), എംഐസിആർ-673049253) അക്കൗണ്ട് തുറന്നിട്ടുണ്ട്.