പിഎസ്‌സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കരുതെന്ന്
Monday, December 5, 2022 12:46 AM IST
കൽപ്പറ്റ: പിൻവാതിൽ നിയമനങ്ങളിലൂടെ നടത്തി പിഎസ്‌സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കുന്നതു സർക്കാർ അവസാനിപ്പിക്കണമെന്നു ടിയുസിഐ സംസ്ഥാന പ്രസിഡന്‍റ് സാം പി. മാത്യു ആവശ്യപ്പെട്ടു. ക്ഷേമ ബോർഡുകളിൽ ഭരണക്കാരുടെ പാർട്ടിക്കാരും സ്വന്തക്കാരും ജീവനക്കാരായി കയറിക്കൂടി. തദ്ദേശ സ്ഥാപനങ്ങളിൽ പല പേരുകളിലുള്ള കർമസേനകളിലൂടെ ഇത്തരം നിയമനങ്ങൾ നടന്നുകഴിഞ്ഞു.
കെഎസ്ആർടിസിയിൽ നേരിട്ട് അപേക്ഷ സ്വീകരിച്ച് ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗങ്ങളിൽ നിയമനത്തിനു നടപടികൾ പുരോഗതിയിലാണ്. സർക്കാർ കേന്ദ്രത്തിന്‍റെ പുത്തൻ തൊഴിൽ നയം കുറുക്കുവഴികളിലൂടെ നടപ്പാക്കി കോർപറേറ്റുകളുടെയും സംഘപരിവാറിന്‍റെയും കൈയടിയും നേടുകയാണ്. ഇതിനേതിരേ തൊഴിലാളികളും യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് സാം പി. മാത്യു അഭ്യർഥിച്ചു.